കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിസന്ധി അലക്കുകടകളെയും പ്രതികൂലമായി ബാധിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ 70 അലക്കുകടൾ പൂട്ടിപ്പോയതായും 450 സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും കുവൈത്തി ലോൺട്രി ഫെഡറേഷൻ മേധാവി ജമാൽ അൽ അൻസാരി പറഞ്ഞു.
3000ത്തോളം അലക്കുകടകളാണ് രാജ്യത്തുള്ളത്. 17000ത്തിനും 18000ത്തിനും ഇടയിൽ ആളുകൾ ഇവിടെ ജോലിയെടുക്കുന്നു. 30 മുതൽ 40 വരെ ലക്ഷം ദിനാർ വരെ ശമ്പളമായി വിനിമയം ചെയ്യപ്പെടുന്നതായി ഫെഡറേഷൻ ചൂണ്ടിക്കാട്ടി. 20 മുതൽ 25 ലക്ഷം ദിനാർ വരെയാണ് വാടകച്ചെലവ്. പ്രവർത്തന സമയം വർധിപ്പിക്കാൻ അനുവദിക്കണമെന്ന് മന്ത്രിസഭയോട് അഭ്യർഥിക്കുമെന്ന് ജമാൽ അൽ അൻസാരി പറഞ്ഞു. സ്ഥാപനത്തിനകത്ത് ഉപഭോക്താക്കളെ പ്രവേശിപ്പിക്കാതെ തന്നെ വസ്ത്രങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.