കുവൈത്ത് സിറ്റി: വനിത ദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് വനിത ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു. ‘കരുത്താർജിച്ച സ്ത്രീത്വവും കൈവരിക്കേണ്ട ധീരതയും’ പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി ലൈഫ് എഗെയ്ൻ പ്രസ്ഥാനത്തിെൻറ സ്ഥാപകയും അർബുദ രോഗത്തോട് പടപൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്നശേഷം ആയിരങ്ങൾക്ക് സാന്ത്വനമേകിയ ഡോ. ഹൈമ റെഡ്ഡി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞകാര്യങ്ങളോർത്ത് വേവലാതിപ്പെടുന്നതിന് പകരം വർത്തമാനകാലത്തെ ക്രിയാത്മകവും സന്തോഷഭരിതവുമാക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു.
വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡൻറ് മിനി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സ്ത്രീകൾ മുന്നിൽനിന്ന് ഭർത്താക്കന്മാർ ഭരിക്കുന്ന കാലമല്ല, സ്ത്രീകൾ തന്നെ ധീരതയോടെ ഭരിക്കുന്ന കാലമാണ് ജനാധിപത്യം തേടുന്നതെന്ന് അവർ വ്യക്തമാക്കി. കരുത്തുറ്റ സ്ത്രീകളുടെ ജീവിതം നമുക്ക് പാഠമാവെട്ടയെന്ന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുനിൽ ചെറിയാൻ അഭിപ്രായപ്പെട്ടു.
റസീന മുഹ്യുദ്ദീൻ വിഷയം അവതരിപ്പിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ധർമരാജ്, എൻ.എസ്.എസ് വനിത വിഭാഗം കൺവീനർ കീർത്തി സുമേഷ്, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ശോഭ സുരേഷ്, വനിത വേദി നേതാവ് ഷൈനി ഫ്രാേങ്കാ, വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് ഖലീലുറഹ്മാൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സെക്രട്ടറി സിമി അക്ബർ സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതാവിഭാഗം കൺവീനർ മഞ്ജു മോഹൻ സമാപന പ്രസംഗം നിർവഹിച്ചു. റസിയ നിസാർ തയാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു. വഹീദ ഫൈസൽ അവതാരകയായി.
മജീദ് നരിക്കോടൻ, വിനോദ് പെരേര, അനിയൻകുഞ്ഞ്, കൃഷ്ണദാസ്, മറിയം മൊയ്തു, അൻവർ ഷാജി, ഫായിസ് അബ്ദുല്ല, റഷീദ് ഖാൻ, ജസീൽ ചെങ്ങളാൻ, സിബി തോമസ്, ഗിരീഷ് വയനാട്, പ്രവീൺ രാമചന്ദ്രൻ, സബീന റസാഖ് എന്നിവർ സംബന്ധിച്ചു. ഗഫൂർ തൃത്താല കവിതാലാപനവും റഫീഖ് ബാബു ഇൻസ്റ്റൻറ് ക്വിസും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.