കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധി ച്ചവരുടെ എണ്ണം 208 ആയി. ഇതിൽ 49 പേർ രോഗമുക്തി നേടി. ബാക്കി 159 പേരാണ് ചികിത്സയിലുള്ളത്.
ആറുപേർ വ്യാഴാഴ്ചയാണ് രോഗമുക്തി നേടിയത്. അതിനിടെ തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ഒന്ന് വർധിച്ച് ഏഴായി. മൂന്നുപേർക്കാണ് ഗുരുതരാവസ്ഥയുള്ളത്. ഇവർ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമാണ്. കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്ന് വന്ന 211 പേരാണ് നിലവിൽ നിരീക്ഷണ ക്യാമ്പിലുള്ളത്.
സൗദിയിൽനിന്ന് വന്ന രണ്ട് കുവൈത്തികൾ, ഇൗജിപ്തിൽനിന്ന് വന്ന രണ്ട് കുവൈത്തികൾ, ഫ്രാൻസിൽനിന്ന് വന്ന ഒരു കുവൈത്തി, സൗദിയിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ രണ്ട് കുവൈത്തികൾ, അസർബൈജാനിൽനിന്ന് വന്നവരുമായി ബന്ധം പുലർത്തിയ ഒരു സ്വദേശിയും ഒരു വിദേശിയും ബ്രിട്ടനിൽനിന്ന് വന്നവരുമായി സമ്പർക്കം പുലർത്തിയ കുവൈത്തി, വൈറസ് ബാധിച്ച ഫിലിപ്പീനിയുമായി സമ്പർക്കം പുലർത്തിയ ഇൗജിപ്തുകാരൻ, വൈറസ് ബാധിച്ച സോമാലിയക്കാരനുമായി ബന്ധം പുലർത്തിയ സോമാലിയൻ പൗരൻ എന്നിവർക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒരു സ്വദേശിക്ക് ഏതുവഴിയാണ് വൈറസ് ബാധിച്ചതെന്ന് അന്വേഷിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.