സെയ്ൻ ബഹ്‌റൈൻ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അലി ആൽ ഖലീഫ 

സെയ്ൻ ആദ്യപാദ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു

മനാമ: സെയ്ൻ ബഹ്‌റൈൻ ആദ്യ പാദത്തിലെ (Q1 2024) സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. 2024 മാർച്ച് 31 ന് അവസാനിച്ച മൂന്ന് മാസങ്ങളിൽ 1.07 ദശലക്ഷം ദിനാർ അറ്റാദായമുണ്ടാക്കി. കഴിഞ്ഞവർഷം ഇതേ കാലയളവിലിത് 1.43 ദശലക്ഷം ദിനാറായിരുന്നു. ഈവർഷം ഒന്നാം പാദത്തിലെ വരുമാനം 19.51 ദശലക്ഷമായി വർധിച്ചു. 2023 ലെ ഒന്നാം പാദത്തിലെ വരുമാനം 18.17 ദശലക്ഷമായിരുന്നു. 7.4 ശതമാനം വളർച്ചയുണ്ടായി.

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയിലൂടെയും സെയ്ൻ ബഹ്‌റൈൻ അതിന്റെ സ്ഥാനം ശക്തിപ്പെടുത്തിയെന്ന് സെയ്ൻ ബഹ്‌റൈൻ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ അലി ആൽ ഖലീഫ പറഞ്ഞു.

ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന പുതിയ അത്യാധുനിക പരിഹാരങ്ങളും സേവനങ്ങളും നൽകുന്നതിൽ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Zain Announces First Quarter Financial Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.