വോയ്‌സ് ഓഫ് ആലപ്പി നാലാമത് രക്തദാന ക്യാമ്പിൽനിന്ന് 

വോയ്‌സ് ഓഫ് ആലപ്പി നാലാമത് രക്തദാന ക്യാമ്പ്

മനാമ: വോയ്‌സ് ഓഫ് ആലപ്പി രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിന്റെ ബ്ലഡ് ബാങ്കിൽവെച്ച് നടന്ന ക്യാമ്പിൽ നിരവധി രക്തദാതാക്കൾ പങ്കെടുത്തു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക പ്രവർത്തകനായ കെ.ടി. സലിം നിർവഹിച്ചു. യോഗത്തിൽ വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷതവഹിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പിയുടെ രക്ഷാധികാരികൂടിയായ സാമൂഹിക പ്രവർത്തകൻ അലക്സ് ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പിന്റെ കോഓഡിനേറ്റർ കൂടിയായ ചാരിറ്റി വിങ് കൺവീനർ അജിത് കുമാർ നന്ദി അറിയിച്ചു.

Tags:    
News Summary - Voice of Alleppey's fourth blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.