മനാമ: കോവിഡ് നിയമങ്ങൾ ലംഘിച്ചതിെൻറ പേരിൽ നാല് റസ്റ്റാറന്റുകൾ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. യെല്ലോ ലെവലിെൻറ പശ്ചാത്തലത്തിൽ രാജ്യത്ത് നിയമങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. നേരത്തെ 22 റസ്റ്റാറന്റുകൾക്കും കോഫി ഷോപ്പുകൾക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റി എന്നിവയുടെ കീഴിൽ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. യെല്ലോ ലെവൽ പ്രഖ്യാപിച്ച ശേഷം ഇതുവരെയായി 128 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 22 സ്ഥാപനങ്ങൾ നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ 11 സലൂണുകളും നിയമ ലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.