വടകര സഹൃദയ വേദി മെഡിക്കൽ ക്യാമ്പ്

വടകര സഹൃദയവേദി മെഡിക്കൽ ക്യാമ്പ് നടത്തി

മനാമ: വടകര സഹൃദയ വേദി വനിത വേദിയുടെ നേതൃത്വത്തിൽ അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അൽ ഹിലാൽ മെഡിക്കൽ സെന്റർ അദിലിയയിൽവെച്ചു നടന്ന ക്യാമ്പ് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. മാറിയ കാലത്തു ഇത്തരം മെഡിക്കൽ ക്യാമ്പിന്റെ ആവശ്യകതയും ക്യാമ്പിന് ശേഷമുള്ള തുടർ പരിശോധനയും ആവശ്യമായ ഘട്ടത്തിൽ മെഡിക്കൽ സപ്പോർട്ടും നൽകി പങ്കെടുക്കുന്നവരുടെ ആരോഗ്യം ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുവാൻ സംഘടന തയാറാവണമെന്ന് പ്രസംഗത്തിൽ ശ്രീ രാധാകൃഷ്ണപിള്ള അഭ്യർഥിച്ചു.

വനിത വേദി സെക്രെട്ടറി ശ്രീമതി ശ്രീജി രഞ്ജിത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ, പ്രസിഡന്റ്‌ സന്ധ്യ വിനോദ് അധ്യക്ഷതവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട് ഐ. സി.ആർ.എഫ് സെക്രട്ടറി അനീഷ് ശ്രീധരൻ, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോക്ടർ ഫൈസൽ, വുമൺ അക്രോസ് സ്ഥാപക സുമിത്ര പ്രവീൺ, സഹൃദയ വേദി ജനറൽ സെക്രട്ടറി എം.സി. പവിത്രൻ, പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌, ട്രഷ്റർ രഞ്ജിത്ത് വി.പി എന്നിവർ സംസാരിച്ചു. സംഘടനയുടെ ഉപഹാരം പ്രസിഡന്റ്‌ മുഹമ്മദ് അഷ്‌റഫ്‌ യോഗത്തിൽ സന്നിഹിതനായ മെഡിക്കൽ സെന്റർ മാർക്കറ്റിങ് എക്സിക്യൂട്ടിവ് മുഹമ്മദ് അൻസലിനു നൽകി ആദരിച്ചു. മെഡിക്കൽ ക്യാമ്പിന്റെ വിജയത്തിൽ ഹോസ്പിറ്റൽ മാനേജ്മെന്റ്, ഹോസ്പിറ്റൽ സ്റ്റാഫ്‌ ഒപ്പം മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 250 ഓളം വരുന്ന അംഗങ്ങൾക്കും മെഡിക്കൽ ക്യാമ്പ് കൺവീനർ ശ്രീമതി സിംജ ബിജു നന്ദി പ്രകാശിപ്പിച്ചു. മെഡിക്കൽ ക്യാമ്പിന് വനിത വേദി അംഗങ്ങളും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി

Tags:    
News Summary - Vadakara Sahrdaya Vedi Medical Camp was conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.