ജിദ്ദ: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വേലികെട്ടി സംരക്ഷിക്കാത്ത ഉടമകൾക്ക് മീറ്ററിന് നൂറ് റിയാൽ പിഴയെന്ന് മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയം. ജൂലൈ ഒന്ന് മുതൽ പട്ടണത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി മതിൽകെട്ടിയോ വേലികെട്ടിയോ സംരക്ഷിക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. റിയാദ്, ദമ്മാം, മക്ക, മദീന, ജിദ്ദ എന്നീ അഞ്ച് പട്ടണങ്ങളിലാണ് തീരുമാനം ആദ്യം നടപ്പാക്കുന്നത്. വാണിജ്യ തെരുവുകളിൽ സ്ഥിതിചെയ്യുന്ന ഒഴിഞ്ഞസ്ഥലങ്ങളുടെ അതിർത്തി നിർണയിക്കുക, പട്ടണത്തിന്റെ കാഴ്ച നന്നാക്കുന്ന ഈ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അടിഞ്ഞുകൂടുന്നതും കുറയ്ക്കുക, കൈയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശ പരിധി വ്യക്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് പ്രധാന പട്ടണങ്ങളിലെ കെട്ടിട ഉടമകളെ ബോധവത്കരിക്കാൻ മന്ത്രാലയം നേരേത്ത കാമ്പയിൻ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.