പ്രവാസികളുടെ തിരിച്ചുപോക്ക്

മനാമ: വിദേശത്തുനിന്ന് പ്രവാസികളെ തിരിച്ചുകൊണ്ടുപോകുേമ്പാൾ നേരത്തേതന്നെ നാട്ടിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ എന്ത് നടപടി ഉണ്ടാകുമെന്നതിൽ അവ്യക്തത. വിമാന വിലക്ക് വരുന്നതിനുമുമ്പ് തന്നെ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർ ഏറെയാണ്. ഒാരോ തവണ ലോക്ഡൗൺ നീട്ടുേമ്പാഴും ടിക്കറ്റ് മറ്റൊരു തീയതിയിലേക്ക് മാറ്റിയെടുക്കുകയാണ് മിക്കവരും ചെയ്തത്.

വെള്ളിയാഴ്ചയാണ് ബഹ്റൈനിൽനിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത്. നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റ് വെള്ളിയാഴ്ചയിലെ വിമാനത്തിന് മാറ്റിക്കിട്ടുമോ എന്നാണ് പലരും ചോദിക്കുന്നത്. ഇക്കാര്യത്തിൽ ബഹ്റൈനിലെ എയർ ഇന്ത്യ അധികൃതർക്കും വ്യക്തമായ വിവരം നൽകാനാകുന്നില്ല. ഇന്ത്യയിലെ ആസ്ഥാനത്തുനിന്ന് ഇതുസംബന്ധിച്ച് ഇനിയും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അവർ പറയുന്നത്.ലോക്ഡൗൺ കാലത്ത് എടുത്ത ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ അനുവദിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് കാൻസൽ ചെയ്യണമെങ്കിൽ കാൻസലേഷൻ 
ചാർജ് നൽകണം.

Tags:    
News Summary - ticket-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.