മനാമ: ഒന്നാമത് ഗൾഫ് വെറ്ററൻസ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് ഇന്ന് കുവൈത്തിൽ തുടക്കമാകും. അറേബ്യൻ മേഖലയിലെ എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിന് സുലൈബിഖാത്ത് ജാബിർ അൽ മുബാറക് സ്റ്റേഡിയമാണ് വേദി. സജീവ ഫുട്ബാളിൽ നിന്നു വിരമിച്ച മുതിർന്ന രാജ്യാന്തര താരങ്ങളുടെ സാന്നിധ്യം ചാമ്പ്യൻഷിപ്പിനെ സജീവമാക്കും.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ഇറാഖ്, യമൻ എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങൾ. ഇവയെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. കുവൈത്ത്, ഖത്തർ, യു.എ.ഇ, ഒമാൻ എന്നിവ ഗ്രൂപ് ‘എ’യിലും സൗദി അറേബ്യ, ഇറാഖ്, ബഹ്റൈൻ, യമൻ എന്നിവ ഗ്രൂപ് ‘ബി’യിലുമാണ്. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സെമി ഫൈനലിലേക്ക് യോഗ്യത നേടും. ഈ മാസം 26നാണ് ഫൈനൽ.
ശനിയാഴ്ച വൈകീട്ട് ഏഴിന് ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിൽ വാർത്തവിനിമയ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുർറഹ്മാൻ അൽ മുതൈരിയുടെ രക്ഷാകർതൃത്വത്തിൽ ഉദ്ഘാടന ചടങ്ങ് നടക്കും.ഉദ്ഘാടന ദിവസം ആദ്യ മത്സരത്തിൽ വൈകീട്ട് 4.45ന് ഇറാഖും യമനും ഏറ്റുമുട്ടും. 6.15ന് സൗദി അറേബ്യ ബഹ്റൈനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.