മനാമ: 14ഉം 15ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ പ്രലോഭിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ 18 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് പ്രതിയെ പിടികൂടിയ വിവരം പുറത്തുവിട്ടത്.

പെൺകുട്ടികളുടെ വിശ്വാസം നേടിയെടുക്കുന്നതിനായി പ്രതി തന്നെത്തന്നെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനായി പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ വ്യാജവേഷം ചമഞ്ഞ് പെൺകുട്ടികളെ സ്വാധീനിക്കുകയും പിന്നീട് ചൂഷണത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

പെൺകുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സതേൺ ഗവർണറേറ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

പ്രതിക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

Tags:    
News Summary - social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-02 05:46 GMT