മനാമ: പരിസ്ഥിതി സന്തുലിത നിർമാണം കേരളം കർശന മുഖമുദ്രയാക്കണമെന്ന് ബഹ്റൈൻ പ്ര തിഭ ‘ആന്തൂർ; മരട് പറയാതെ പറയുന്നത്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദ പരിപാടി ആ വശ്യപ്പെട്ടു. ജനസാന്ദ്രതയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനം എന്ന നിലയിലും, കടലും കായലും നദികളും തൊട്ടുരുമ്മി നിൽക്കുന്ന ഭൂപ്രദേശം എന്ന നിലയിലും കേരളത്തിൽ പരിസ്ഥിതിസൗഹൃദ നിർമാണം അത്യാവശ്യമാണെന്നും പരിപാടിയിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. ആന്തൂരും മരടും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെങ്കിലും ഇവ കേരളത്തെ ആകെ ബാധിക്കുന്ന പരിസ്ഥിതി വിഷയവും വികസന കാഴ്ചപ്പാടുമാണ്. ഭരണകൂടം, ജുഡീഷ്യറി, പൊതുജനതാൽപര്യം എന്നിവ കൂടി ഈ വിഷയത്തിൽ അന്തർലീനമായിരിക്കുന്നു.
എഴുപതുകളിൽ ആരംഭിച്ച മലയാളിയുടെ ഗൾഫ് പ്രവാസത്തിെൻറ ഫലമാണ് അടുത്തിടെ ഉയർന്നുവന്ന ഫ്ലാറ്റ് സംസ്കാരവും പരിസ്ഥിതിയെ മുഖവിലക്കെടുക്കാതെയുള്ള ഫ്ലാറ്റ് ഷോപ്പിങ് കോംപ്ലക്സ് നിർമാണങ്ങളും എന്നും അഭിപ്രായമുയർന്നു. സാമൂഹിക നിരീക്ഷകൻ എൻ.പി ബഷീർ, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, മാധ്യമ പ്രവർത്തകൻ ഷാഫി വയനാട് എന്നിവർ സംസാരിച്ചു. ബഹ്റൈൻ പ്രതിഭ പ്രസംഗവേദി കൺവീനർ അഡ്വ. ജോയ് വെട്ടിയാടൻ സ്വാഗതം പറഞ്ഞു. ഡി.സലിം മോഡറേറ്റർ ആയിരുന്നു. പി.ടി. നാരായണൻ, ഇ.എ സലിം തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.