മനാമ: ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്കുവേണ്ടിയാണ് ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജി.സി.സി) രൂപവത്കരിക്കപ്പെട്ടതെന്നും ആ സംവിധാനം തുടരുമെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു.
ഗുദയ്ബിയ പാലസിൽ സന്ദർശിച്ച ജി.സി.സി ജനറൽ സെക്രട്ടറി ഡോ.അബ്ദുലത്വീഫ് ബിൻ റാഷിദ് ആൽ സയനിയുമായുള്ള ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. ജി.സി.സി പൗരന്മാരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും ഐക്യദാർഡ്യവും സഹകരണവും ശക്തിപ്പെടുത്തുന്നതിന് കൗൺസിൽ വലിയ രീതിയിൽ സഹായകമായിട്ടുണ്ട്.
ജി.സി.സി അംഗങ്ങളുടെ നേതൃത്വത്തിൽ നേടിയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനായി ജി.സി.സി നേതാക്കൾ വളരെയധികം സഹായം ചെയ്തിട്ടുണ്ട്. സംയുക്ത സഹകരണത്തിെൻറ നിരവധി മേഖലകൾക്ക് ജി.സി.സി വഴി തുറന്നിട്ടുണ്ട്.
ജനങ്ങളുടെ മികച്ച താൽപര്യങ്ങൾക്കായി കൂടുതൽ ഐക്യം നേടിയെടുക്കാൻ ബഹ്റൈൻ സന്നദ്ധമാണ്.
രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം സഹോദര രാജ്യങ്ങളുമായുള്ള ബന്ധം എല്ലാ തലത്തിലും ശക്തമാണെന്നത് ഉറപ്പുവരുത്താൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജി.സി.സി രാജ്യങ്ങൾക്ക് എല്ലാവിധ സഹായവും നൽകുന്ന സൗദി നേതൃത്വത്തെയും അഭിനന്ദിച്ചു.
ജി.സി.സി സെക്രട്ടറി ജനറലിെൻറ പങ്കാളിത്തവും ഗൾഫ് സഹകരണ കൗൺസിലിന് കാര്യക്ഷമത നൽകുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ ജിസിസി പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന് പ്രധാനമന്ത്രിക്ക് ജിസിസി സെക്രട്ടറി ജനററൽ നന്ദി അറിയിക്കുകയും ചെയ്തു.
ജിസിസി സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് ബഹ്റൈെൻറ നിലപാടുകൾ സഹായകമായിട്ടുണ്ടെന്ന് ഡോ. അൽ സയനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.