മനാമ: മഹാപ്രളയ ദുരന്തത്തിന് ശേഷം അതിജീവനത്തിെൻറ പാതയിൽ മുന്നോട്ട് നീങ്ങുന്ന കേരളത്തത്തിന് കൈത്താങ്ങുമായ ി ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത് പാലക്കാട് ഫെസ്റ്റ് വെള്ളിയാഴ്ച നടക്കും. പരിപാടിയുടെ ഭാഗമായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വൈകിട്ട് ഏഴിന് സൽമാനിയ കെ.സി.എ ഹാളിൽ നടക്കുന്ന ഫെസ്റ്റ് തൃത്താലയുടെ എം .എൽ .എ വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും.
പ്രളയം മൂലം വീട് നഷ്ടമായവർക്ക് കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഒരു വീട് മൂന്നാമത് പാലക്കാട് ഫെസ്റ്റിെൻറ ഭാഗമായി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകും. ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങൾ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ആദ്യ ഗഡുവായി ചടങ്ങിൽ എം.എൽ.എ ക്ക് കൈമാറും. കൂടാതെ ചടങ്ങിൽ പാലക്കാടിെൻറ അഭിമാനമായി പ്രവാസ ലോകത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് ‘എക്‌സലൻസ്’ അവാർഡുകൾ സമ്മാനിക്കും. സുബൈർ ട്രേഡിങ്ങ് കമ്പനിയുടെ എം..ഡി സുബൈർ, അബ്ദുൽ ഗഫൂർ പുതുപ്പറമ്പിൽ, ചെമ്പൻ ജലാൽ എന്നിവർക്കാണ് എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്.
കേരളത്തിൽ പ്രളയ സമയത്ത് ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ മുഴുകിയ സാമൂഹ്യ പ്രവർത്തകയും യോഗ തെറാപ്പിസ്റ്റുമായ ഫാത്തിമ അൽ മൻസൂരിചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. അമാദ് ഗ്രൂപ്പ് എം .ഡി പമ്പാവാസൻ നായർ, ബ്രോഡൻ കോൺട്രാക്ടിങ് എം.ഡി ഡോ. കെ.എസ് മേനോൻ, ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്‌മാൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഫെസ്റ്റിനോട് അനുബന്ധിച്ച് അറേബ്യൻ മെലഡീസ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. പാലക്കാട് ഫെസ്റ്റ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് ജോജി ലാസർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ ട്രഷററും പാലക്കാട് ജില്ല കമ്മിറ്റി ഇൻ ചാർജുമായ അഷ്‌റഫ് മർവ, പാലക്കാട് ഫെസ്റ്റ് ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, ഒ.ഐ.സി.സി പാലക്കാട് ജില്ല സെക്രട്ടറി ഷാജി ജോർജ്,തോമസ് കാട്ടുപറമ്പൻ,സുനിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.