മനാമ: 10 വർഷത്തോളമുള്ള സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുടെ ഇടവേളക്കുശേഷം നളരാജൻ (79) ബ ഹ്റൈനിൽനിന്ന് സ്വദേശമായ കണ്ണൂരിലേക്കു മടങ്ങി. ജീവിതത്തിലെ ഉയർച്ചതാഴ്ചകളിലൂടെ സഞ്ചരിച്ച നളരാജെൻറ ജീവിതം കണ്ണീർക്കഥ കൂടിയാണ്. 31 വർഷത്തോളമുള്ള പ്രവാസത്തിെൻറ ആദ്യ രണ്ടു പതിറ്റാണ്ടുകൾ സ്വന്തമായി കമ്പനിയും ജീവനക്കാരും വാഹനങ്ങളും ഉൾപ്പെടെയുള്ള സന്തോഷത്തിേൻറതായിരുന്നു. എന്നാൽ, 2011ൽ സ്വന്തമായി തുടങ്ങിയ ബേക്കറി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ജീവിതത്തിൽ പാളിച്ചകൾ തുടങ്ങി. ബേക്കറിയിൽ സ്ഥാപിച്ച വിലകൂടിയ ധാരാളം മെഷീനുകളും ഉപകരണങ്ങളും കടത്തിനാണ് വാങ്ങിയിരുന്നത്. ഇതിനെത്തുടർന്ന് മറ്റ് ബിസിനസുകളും പൊളിഞ്ഞതോടെ 70,000 ദീനാറിെൻറ കടബാധ്യതയിൽെപ്പട്ടു. തുടർന്ന് ചെക്ക് കേസുകളിൽ നിയമക്കുരുക്കിൽപെട്ട് ജയിലിലായി. ഇതിനിടെ ഖത്തറിലുള്ള നളരാജെൻറ സഹോദരൻ സാമ്പത്തികമായി സഹായിച്ചതിനാൽ ജയിലിൽനിന്ന് മോചിതനായി. എന്നാൽ, 67,000 ദീനാറിെൻറ ബാധ്യതയുമായി 12ഓളം കേസുകളാണ് ഇദ്ദേഹത്തിെൻറ പേരിലുണ്ടായിരുന്നത്. തുടർന്ന് യാത്രാനിരോധനം നേരിട്ട നളരാജൻ വിവിധ രോഗങ്ങളുടെ പിടിയിലുമായി.
ജയിലിൽനിന്നിറങ്ങിയ ഇദ്ദേഹത്തിനോട് സഹതാപംതോന്നിയ ചില യുവാക്കൾ തങ്ങളുടെ ഷെയറിങ് റൂമിൽ താമസിക്കാനുള്ള അനുവാദം നൽകി. എന്നാൽ, നാട്ടിലേക്കു പോകണമെന്ന ആഗ്രഹവുമായി കഴിഞ്ഞിരുന്ന നളരാജന് സഹായം നൽകാൻ സാമൂഹിക പ്രവർത്തകരായ സുധീർ തിരുനിലത്ത്, സുബൈർ കണ്ണൂർ, കെ.ടി. സലിം, ഐ.സി.ആർ.എഫ് ടീം എന്നിവർ ഇടപെട്ടു. 2014ൽ അന്നത്തെ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് നളരാജെൻറ വിഷയം ചൂണ്ടിക്കാട്ടി സുധീർ തിരുനിലത്ത് കത്തയച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയും ലഭിച്ചു. തുടർന്ന് ഇന്ത്യൻ എംബസിയും ഇൗ വിഷയത്തിൽ ഇടെപടുകയും നളരാജെൻറ എതിർകക്ഷികളുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാര സാധ്യതകൾ അന്വേഷിക്കുകയും ചെയ്തു. ശാരീരികമായും മാനസികമായും തളർന്ന നളരാജെൻറ കാഴ്ച ഏതാണ്ട് നഷ്ടപ്പെടുകയും നടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്തു. തുടർന്ന് നളരാജെൻറ കാര്യത്തിൽ അനുഭാവപൂർണമായ നടപടി ഉണ്ടാകണമെന്ന് സുധീർ തിരുനിലത്ത് കോടതിയിൽ അപേക്ഷ നൽകി. അടുത്തിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഉണ്ടായവേളയിൽ നളരാജെൻറ വിഷയം ശ്രദ്ധയിൽപെടുത്തിയതോടെയാണ് മോചനം ലഭിക്കാനുള്ള വഴിതെളിഞ്ഞത്. െഎ.സി.ആർ.എഫ് ഇദ്ദേഹത്തിന് കഴിഞ്ഞ നാളുകളിൽ ഭക്ഷണം എത്തിച്ചിരുന്നു. വിമാനടിക്കറ്റും െഎ.സി.ആർ.എഫാണ് എടുത്തുനൽകിയത്. തന്നെ സഹായിച്ച ഇരു രാജ്യങ്ങളിെലയും ഭരണാധികാരികൾക്കും സുമനസ്സുകൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് നളരാജൻ ശനിയാഴ്ച നാട്ടിലേക്കു വിമാനം കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.