മനാമ: മയക്കുമരുന്ന് ഇടപാടുകാരെൻറ കൊലയെത്തുടര്‍ന്ന് അറസ്റ്റിലായിരുന്ന വ്യക്തികളെ വെറുതെ വിടാന്‍ ഒന്നാം ക്രിമിനല്‍ ഹൈക്കോടതി ഉത്തരവിട്ടു.
കൊലപ്പെടുത്തിയ ആളുടെ കൈയില്‍ നിന്ന് പ്രതികള്‍ പല പ്രാവശ്യം മയക്കുമരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തിരുന്നതായാണ് കേസ്. കൂടാതെ ഇവര്‍ രണ്ടുപേരും കവര്‍ച്ച നടത്തിയതായും ആരോപിച്ചിരുന്നു.
എന്നാല്‍ കവര്‍ച്ചയുടെ പേരില്‍ 15 വര്‍ഷം തടവിന് ആദ്യ പ്രതിക്ക് കോടതി വിധിക്കുകയും ചെയ്തു. രണ്ടാം പ്രതിക്ക് മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ ഒരു വര്‍ഷം തടവും 1000 ദിനാര്‍ പിഴയും അടക്കാനും വിധിയുണ്ട്. ഗുദൈബിയയിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടത്തെിയ ജഡം കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ കൊല നടത്തിയത് സ്ഥാപിക്കാനാവശ്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് കുറ്റാരോപിതരെ വെറുതെ വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.