മനാമ: അനുമതിയില്ലാതെ വിദ്യാഭ്യാസ പ്രവർത്തനം നടത്തിയ ആറു സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം രംഗത്ത്. തുടർനടപടകൾക്കെതിരെ സ്ഥാപനങ്ങളുടെ വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രത്യേക സംഘം ഇത്തരം സ്ഥാപനങ്ങളിൽ നേരിട്ട് നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയതും അവർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചതും. വിദ്യാർഥികൾക്ക് വിദ്യാഭ്യാസപരമായ എന്തുസേവനങ്ങൾ നൽകുമ്പോഴും മന്ത്രാലയത്തിന്റെ ഉചിതമായ ലൈസൻസുകൾ നേടണമെന്നും സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.