മനാമ: മാങ്ങകൊണ്ട് ഇത്രയധികം വിഭവങ്ങളോ? ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തുന്ന ആരും ഒന്നമ്പരന്നുപോകുന്നതാണ് ഇവിടത്തെ കാഴ്ചകൾ. വിവിധ രാജ്യങ്ങളിലെ മാമ്പഴ സീസൺ ആഘോഷിക്കുകയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. മാമ്പഴങ്ങൾക്കൊപ്പം മാങ്ങകൊണ്ടുള്ള ഒട്ടേറെ വിഭവങ്ങളും അണിനിരത്തുന്ന മേള ഭക്ഷണപ്രേമികളെ തെല്ലൊന്നുമല്ല ആകർഷിക്കുന്നത്.
ദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി ദേശീയ കാർഷിക വികസന സ്ഥാപന (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മാറം ബിൻത് ഈസ ആൽ ഖലീഫ, വിശിഷ്ടാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയ്ൻ എന്നിവർ ചേർന്ന് മാമ്പഴമേള ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല ഇരുവരെയും സ്വീകരിച്ചു.
ഇന്ത്യ, യുഗാണ്ട, ശ്രീലങ്ക, കെനിയ, മലേഷ്യ, ഇന്തോനേഷ്യ, മൊറോക്കോ, യു.എസ്.എ, വിയറ്റ്നാം, ഫിലിപ്പീൻസ്, തായ്ലൻഡ്, യമൻ, യു.എ.ഇ, ഒമാൻ, സൗദി, കൊളംബിയ, ഈജിപ്ത്, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള 88 തരം മാങ്ങകൾ കാണാനുള്ള അവസരമാണ് മേള ഒരുക്കുന്നത്. മാങ്ങ ഉപയോഗിച്ചുള്ള പാൻകേക്ക്, മാങ്ങ ചിക്കൻകറി, മാങ്ങ പുളിശ്ശേരി, മാങ്ങ മീൻകറി, മാങ്ങയിട്ട ചെമ്മീൻകറി, മാങ്ങ പായസം, മാങ്ങ ജിലേബി, ബർഫി, ഹൽവ, മാങ്ങ സലാഡ് തുടങ്ങി നാവിൽ വെള്ളമൂറുന്ന ഒട്ടേറെ വിഭവങ്ങളാണ് മേളയിലുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ അൽഫോൻസോ മാങ്ങ, മൽഗോവ എന്നിവയും മേളയിൽ എത്തിച്ചിട്ടുണ്ട്. 'കിങ്ഡം ഓഫ് മാംഗോസ്' എന്ന പേരിൽ ജൂൺ നാലുവരെ നീണ്ടുനിൽക്കുന്ന മാമ്പഴമേളക്കായി 50 ടൺ മാങ്ങയാണ് എത്തിച്ചിട്ടുള്ളത്. മാമ്പഴമേളയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രുചികൾ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.