ഇന്ത്യന്‍ സ്കൂളിനു പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ എട്ട് ഐലന്‍ഡ്‌ ടോപ്പര്‍ സ്ഥാനങ്ങള്‍

മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മൊത്തം 12ല്‍ എട്ട് ഐലന്‍ഡ്‌ ടോപ്പർ സ്ഥാനങ്ങള്‍ നേടി. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളില്‍ നിന്ന് ഒന്നും രണ്ടും ഐലന്‍ഡ്‌ ടോപ്പർ അവാർഡുകളും സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ നിന്നുള്ള രണ്ട് അവാർഡുകള്‍ വീതവും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കി.

98 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ സ്കൂള്‍ ടോപ്പറായ റീലു റെജിയാണ് ഐലന്‍ഡ്‌ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം നേടിയ കെയൂർ ഗണേഷ് ചൗധരിക്ക് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്റൈനിൽ സയൻസ് സ്ട്രീമിലെ ടോപ്പർ കൂടിയാണ് റീലു റെജി. കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങൾക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്നോളജി (99) എന്നി വിഷയങ്ങളില്‍ റീലു റെജിയും ഫിസിക്സ് (100), കമ്പ്യൂട്ടർ സയൻസ് (99) എന്നിവയിൽ കെയൂർ ഗണേഷും സ്കൂളില്‍ സബ്ജക്ട് ടോപ്പര്‍മാരാണ്.

97.2 ശതമാനം മാർക്ക് നേടി കൊമേഴ്‌സ് സ്‌ട്രീമിൽ സ്കൂളില്‍ ടോപ്പറായ നന്ദിനി രാജേഷ് നായര്‍ ബഹ്റൈനിൽ ഈ സ്ട്രീമില്‍ രണ്ടാമതെത്തി. 96.6 ശതമാനം നേടിയ ഷെറീൻ സൂസൻ സന്തോഷ് മൂന്നാം സ്ഥാനം നേടി. ദേശീയ തലത്തിലെ ഈ നേട്ടങ്ങൾക്ക് പുറമേ, സാമ്പത്തിക ശാസ്ത്രത്തിലും (100) ബിസിനസ് സ്റ്റഡീസിലും (98) സ്കൂള്‍ ടോപ്പറാണ് നന്ദിനി.

97.2 ശതമാനം മാര്‍ക്കോടെ ഹ്യുമാനിറ്റീസ് സ്ട്രീമിൽ സ്കൂളില്‍  ഒന്നാമതെത്തിയ അർച്ചിഷ മരിയോ ബഹ്റൈനില്‍ ഈ സ്ട്രീമിലെ രണ്ടാം സ്ഥാനം നേടി.  96.6 ശതമാനം നേടിയ അഞ്ജ്‌ന സുരേഷ് മൂന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസില്‍ ഇന്ത്യൻ സ്കൂളിൽ ആദ്യമായി ഇംഗ്ലീഷിൽ മുഴുവന്‍ മാര്‍ക്കും   നേടിയെന്ന അപൂർവ നേട്ടത്തിന് അർച്ചിഷ മരിയോ ഉടമയായി. സ്കൂളിൽ ഹോം സയൻസ് (98), സോഷ്യോളജി (98) എന്നി വിഷയങ്ങളില്‍  ടോപ്പറാണ് അർച്ചിഷ.

Tags:    
News Summary - manama-indian-school-8-toppers-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.