മനാമ: മുതിർന്ന ശൂറ കൗൺസിൽ അംഗം ജമാൽ ഫക്രുവിനെ 12ാം തവണയും ഫസ്റ്റ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. അലി സാലിഹ് അസ്സാലിഹിനെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ 2006^07 കാലത്ത് ശൂറ കൗൺസിൽ അധ്യക്ഷനായി നിയമിച്ചതുമുതൽ ജമാൽ ഫക്രു ഇൗ സ്ഥാനത്ത് തുടരുകയാണ്.പോയ വർഷം അദ്ദേഹം ഇൗ പോസ്റ്റിലേക്ക് ദലാൽ അൽ സായിദിൽ നിന്ന് കടുത്ത മത്സരം നേരിടുകയുണ്ടായി. ഇൗ പോസ്റ്റിലേക്ക് മത്സരിക്കുന്ന ആദ്യ വനിതയാണ് അവർ. പോയ വർഷം അവർക്ക് 17 വോട്ടും ഫക്രുവിന് 22 വോട്ടുമാണ് ലഭിച്ചത്.
ഇത്തവണ അവർ മത്സര രംഗത്തുണ്ടായിരുന്നില്ല. ശൂറ കൗൺസിലിെൻറ നാലാമത് സമ്മേളനത്തിെൻറ ആദ്യ ദിവസം ഹമദ് രാജാവ് അഭിസംബോധന ചെയ്യുന്ന വേളയിൽ 40 അംഗങ്ങളും സന്നിഹിതരായിരുന്നു. കൗൺസിലിെൻറ സെക്കൻറ് വൈസ് ചെയർവുമൺ ആയി നാലാം തവണ ജമീല നുസൈഫ് തെരഞ്ഞെടുക്കപ്പെട്ടു.
വരാനിരിക്കുന്ന സമ്മേളന കാലഘട്ടം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകുമെന്ന് അധ്യക്ഷൻ അസ്സാലിഹ് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജനാധിപത്യ വികാസത്തിനുള്ള നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനായി പരിഷ്കരണങ്ങൾ കൊണ്ടുവരണം. ഇതരവെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് ഇത് നടപ്പാക്കേണ്ടത്. ഭീകരത ഭീഷണിയായി തുടരുകയാണ്. ഭീകരത ശക്തമായി നേരിടും. സർക്കാറിെൻറ ലക്ഷ്യങ്ങൾ നേടുന്നതിന് സാമാജികർ സഹകരണം ഉറപ്പാക്കണം.
രാജ്യത്തിെൻറ വരുമാനം വർധിപ്പിക്കുന്നതും വികസനം ഉറപ്പാക്കുന്നതുമായി ബന്ധമുള്ള നിരവധി ബില്ലുകൾ അടുത്ത മാസങ്ങളിൽ ചർച്ച ചെയ്യേണ്ടതുണ്ട്. പൗരൻമാരുടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കുന്ന ബില്ലുകളും പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെൻറും ശൂറ കൗൺസിലും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് പാർലമെൻറ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘനിം അൽ ബുെഎനയിൻ അംഗങ്ങളെ അഭിസംബോധന ചെയ്യവെ പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ രാജ്യം മുന്നേറുകയാണ്. വെല്ലുവിളികളെ നേരിടാനാവശ്യമായ തീരുമാനങ്ങൾ സംയുക്തമായി എടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.