??????? ??????? ??????? ?? ????????? ?????? ?????????? ???? ???????? ????????????????

ഇറാഖ് പ്രസിഡൻറിനെ ബഹ്റൈൻ അംബാസഡർ സാലെഹ് അൽ മാലിക്ക് സന്ദർശിച്ചു

മനാമ: ഇറാക്കിൽ മടങ്ങിയെത്തി ചുമതലയിൽ തിരികെ പ്രവേശിച്ച ബഹ്റൈൻ അംബാസഡർ സാലെഹ് അൽ മാലിക്ക്, ഇറാഖ് പ്രസിഡൻറ ് ബർഹം സാലിഹിനെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ആശംസകൾ അംബാസഡർ ഇറാഖ് പ്രസിഡൻറിന് കൈമാറി. പ്രസിഡൻറിനും ഇറാഖിനും െഎശ്വര്യവും പുരോഗതിയും നേർന്നുക്കൊണ്ടുള്ളതായിരുന്നു സന്ദേശം. ബഹ്റൈൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിൽ പ്രസിഡൻറിനെ അംബാസഡർ അഭിനന്ദിച്ചു. എംബസികൾക്കും നയതന്ത്ര ദൗത്യങ്ങൾക്കും ഇറാഖ് നൽകുന്ന സംരക്ഷണത്തിനും പരിഗണനയും അദ്ദേഹം വിലയിരുത്തി. ഇറാഖ് പ്രസിഡൻറ് ബഹ്റൈൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന് ആശംസകൾ അറിയിച്ചു. ഇറാഖിന് നൽകുന്ന സ്ഥിരമായ പിന്തുണക്ക് അദ്ദേഹം ഹമദ് രാജാവിനോടുള്ള കടപ്പാട് അറിയിച്ചു. എംബസി ആക്രമിക്കപ്പെട്ട സന്ദർഭത്തിൽ വിവേകപൂർണ്ണമായ തീരുമാനം സ്വീകരിച്ചതിൽ നന്ദിയുണ്ട്. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം കൂടുതൽ ഉൗട്ടിയുറപ്പിക്കാനുള്ള രാജാവിെൻറ അഭിപ്രായത്തെ അഭിനന്ദിക്കുന്നു. ചുമതലയിലേക്ക് തിരികെ പ്രവേശിച്ച ബഹ്റൈൻ അംബാസഡർ സാലെഹ് അൽ മാലിക്കിനെയും അഭിനന്ദിക്കുന്നതായും ഇറാഖ് പ്രസിഡൻറ് പറഞ്ഞു. ഇറാഖ് വിദേശകാര്യമന്ത്രി ഡോ.മുഹമ്മദ് അൽ ഹകീമിനെ ബഹ്റൈൻ അംബാസഡർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. രണ്ടാഴ്ചമുമ്പാണ് പ്രതിഷേധ പ്രകടനക്കാർ ബാഗ്ദാദിലെ ബഹ്റൈൻ എംബസിയിൽ അതിക്രമിച്ച് കയറിയ സംഭവമുണ്ടായത്. ഇൗ സംഭവത്തിൽ  ബഹ്ൈറൻ ശക്തമായ പ്രതിഷേധവും ആശങ്കയും ബഹ്റൈൻ അറിയിച്ചിരുന്നു. അന്ന് ഹമദ് രാജാവ് ഇറാഖ് പ്രസിഡൻറ് ബർഹം സാലിഹിനെ ഫോണിൽ വിളിച്ച് ഇൗ വിഷയത്തിൽ സംസാരിക്കുകയും ചെയ്തു. എംബസി
ആക്രമണത്തിെൻറ  പശ്ചാത്തലത്തിൽ അംബാസഡർ സാലെഹ് അലി അൽ മൽകിയെ ബഹ്റൈൻ തിരികെ വിളിക്കുകയായിരുന്നു. പിന്നീട് എംബസിയിൽ അതിക്രമിച്ച് കയറിയതിെൻറ പേരിൽ 54 പേരെ ഇറാഖ് ഭരണകൂടം അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്നാണ് ബഹ്ൈറൻ അംബാസഡർ ഇറാഖിലെത്തി ചുമതലയിലേക്ക് തിരികെപ്രവേശിച്ചത്. ഇറാഖ്^ബഹ്റൈൻ ബന്ധം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് രണ്ട് രാജ്യത്തിെൻറയും ഭരണാധികാരികൾ അറിയിച്ചിരുന്നു.
Tags:    
News Summary - Iraqi-President-receives-Bahrai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.