മനാമ: ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽ സ്വദേശിവൽക്കരണ നടപടികൾ ഊർജിതമായി തുടരുന്നു.
2019ന് ശേഷം മന്ത്രാലയത്തിന് കീഴിൽ ഒരു പ്രവാസിയെപ്പോലും പുതുതായി നിയമിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാഷനൽ ഓഡിറ്റ് ഓഫീസിന്റെ 2024-2025 വാർഷിക റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം. നിലവിലുള്ള പ്രവാസി ജീവനക്കാരുടെ കരാറുകൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും പകരം യോഗ്യരായ ബഹ്റൈനികളെ നിയമിക്കുകയും ചെയ്യുന്ന പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.