മനാമ: ബഹ്റൈനിയായ പള്ളി ഇമാമിെന കൊലചെയ്ത് പല കഷണങ്ങളാക്കി മാലിന്യവീപ്പയിൽ തള്ളിയ സംഭവത്തിലെ പ്രതിയായ മസ്ജിദ് ജീവനക്കാരന് കോടതി വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിയായ 39 കാരനായ പ്രതി വ്യക്തി വൈരാഗ്യംമൂലം പള്ളി ഇമാമിനെ വധിച്ചുവെന്നാണ് കേസ്. കഴിഞ്ഞ ആഗസ്റ്റ് നാലിന് മുഹറഖിലുള്ള മസ്ജിദിലെ ഇമാമായ ശൈഖ് അബ്ദുൽ ജലീൽ ഹമുദാണ് കൊലചെയ്യപ്പെട്ടത്. മസ്ജിദിൽ ജോലി ചെയ്യവെ പുറമെനിന്ന് വരുന്ന ആളുകളുമായി മസ്ജിദിൽ ഇരുന്ന് പതിവായി സംസാരിക്കുന്നത് ഇമാം വിലക്കിയതാണ് കൊലപാതകത്തിന് പ്രേരണയായതത്രെ.
മൃതദേഹം ഉപേക്ഷിക്കാൻ പ്രതിയെ സഹായിച്ച ആളിന് 12 മാസത്തെ ജയിൽശിക്ഷയും വിധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.