ഗുരുദേവ സോഷ്യൽ സൊസൈറ്റി രജതജൂബിലി ആഘോഷം സംബന്ധിച്ച് നടത്തിയ
വാർത്തസമ്മേളനം
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി 25 സുവർണ വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി ‘ജി.എസ്.എസ് മഹോത്സവം 2024’ എന്ന പേരിൽ രജതജൂബിലി ആഘോഷവും സർവമത സമ്മേളനത്തിന്റെ ശതാബ്ദിയും ഒക്ടോബർ 11ന് നടക്കും. കേരളീയ സമാജത്തിൽ സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സർവമത സമ്മേളന ശതാബ്ദി ചടങ്ങിൽ ശിവഗിരിമഠം മഠാധിപതിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സച്ചിദാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരിക്കും. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
കെ.ജി. ബാബുരാജൻ
ചാലക്കുടി എം.പി ബെന്നി ബഹനാൻ, പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ.ജി. ബാബുരാജൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും കേരളീയ സമാജം പ്രസിഡന്റുമായ പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ഇതോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി നൽകുന്ന നാലാമത് ഗുരുസ്മൃതി അവാർഡ് 2024 പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ കെ.ജി. ബാബുരാജന് ശിവഗിരി മഠം മഠാധിപതി സച്ചിദാനന്ദ സ്വാമികൾ സമ്മാനിക്കും.
പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോനും സംഘവും അവതരിപ്പിക്കുന്ന ‘ഒരു ചെമ്പനീർ പൂവിന് സുഗന്ധം’ ഗാനാമൃതം ചടങ്ങിന് മാറ്റുകൂട്ടും. വെള്ളിയാഴ്ച വൈകീട്ട് 5.30 മുതൽ നടക്കുന്ന ജി.എസ്.എസ് മഹോത്സവം 2024ൽ പ്രവേശനം പൂർണമായി സൗജന്യമാണെന്നും മുഴുവൻ മലയാളി സമൂഹത്തെയും കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വൈസ് ചെയർമാൻ സതീഷ് കുമാർ, സ്റ്റാർ വിഷൻ ഇവന്റ്സ് ആൻഡ് മീഡിയ ഗ്രൂപ് ചെയർമാൻ സേതുരാജ് കടക്കൽ, ജി.എസ്.എസ് മഹോത്സവം 2024 കമ്മിറ്റി ജനറൽ കൺവീനർ എ.വി. ബാലകൃഷ്ണൻ, ജോയന്റ് ജനറൽ കൺവീനറും ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബറുമായ മിഥുൻ മോഹൻ.
സബ് കമ്മിറ്റി കൺവീനർമാരായ എൻ.എസ്. റോയ്, അജിത്ത് പ്രസാദ്, ശിവശങ്കരകുമാർ, മനോജ് വർക്കല, ശിവകുമാർ സതീഷ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ബിനുരാജ് രാജനുമായി(39882437) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.