മനാമ: ഹൃദയ സംബന്ധമായ തകരാറും കൂടാതെ ഒട്ടനവധി രോഗങ്ങളും ബാധിച്ച ഷഹാൻ അബ്ദുല്ല എന്ന എട്ടര വയസ്സുകാരൻ പരിയാരം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുേമ്പാൾ പിതാവായ ബഹ്റൈൻ പ്രവാസി മുഹമ്മദ് റിയാസ് കണ്ണീർ പൊഴിക്കുകയാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിച്ചാൽ കുട്ടിക്ക് മികച്ച ചികിത്സ നൽകാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുേമ്പാൾ നിർധന കുടുംബം പണമില്ലാതെ പകച്ചുനിൽക്കുകയാണ്. തെൻറ മകനെ രക്ഷിക്കാൻ കരളുരുകി പ്രാർഥിക്കുന്നതിനൊപ്പം നൻമയുള്ളവരുടെ സഹായം തേടുകയുമാണ് മുഹമ്മദ് റിയാസ്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായിരുന്നു. ഇതാണ് കുട്ടിയുടെ ആരോഗ്യനിലയെ വഷളാക്കിയത്.
കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്ക് പറപ്പ നിവാസിയായ മുഹമ്മദ് റിയാസ് തീരാസങ്കടങ്ങളുമായാണ് പ്രവാസഭൂമിയിൽ കഴിയുന്നത്.കുട്ടിക്ക് ജൻമനായുള്ള മുറിച്ചുണ്ടും ഹൃദയരോഗവും ഉൾപ്പെടെയുള്ള അസുഖങ്ങൾ ചികിത്സിച്ച് മാറ്റാൻ ഇതുവരെ ഉള്ളതെല്ലാം ചെലവഴിച്ചു. കിടപ്പാടം ബാങ്കിൽ ഇൗട് നൽകി വായ്പ്പയെടുത്തും ചികിത്സിച്ചു.
എന്നാൽ ഭീമമായ തുക ഉണ്ടെങ്കിലെ ചെലവേറിയ ശസ്ത്രക്രിയ നടത്താൻ കഴിയൂ. ശസ്ത്രക്രിയ നടത്തിയാൽ കുട്ടി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. ശ്വാസകോശത്തിലേക്കുള്ള ഒരു വാൽവ് ചുരുങ്ങിപ്പോയത് കാരണം ശ്വസിക്കാന്‍ പോലുമാവാതെ, ഓക്സിജൻ സിലിണ്ടറിനെ ആശ്രയിച്ചാണ് കഴിയുന്നത്.
ബലൂണ്‍ സര്‍ജറിയും ഹൃദയ സംബന്ധമായ മറ്റൊരു സര്‍ജറിയും ഘട്ടം ഘട്ടമായി ചെയ്താല്‍ കുട്ടി സാധാരണ മനുഷൃ ജീവിതത്തിലേക്ക് മടങ്ങിവരും. മുഹമ്മദ് റിയാസിെൻറ ഫോൺ നമ്പർ: 36236237. കുട്ടിയുടെ ജീവൻ നിലനിർത്താനും കുടുംബത്തെ ദുരിതക്കയത്തില്‍ നിന്നും രക്ഷിക്കാനും സഹായമെത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കേരള ഗ്രാമീൺ ബാങ്ക്, പാറപ്പ ബ്രാഞ്ചിലെ അക്കൗൻറ് എടുത്തിട്ടുണ്ട്. മാസ്റ്റർ ഷഹാൻ ആർ.എ S/o റുക്കിയ, എ.സി നമ്പർ: 40438100013002. െഎ.എഫ്.എസ് കോഡ് KLGB 0040438.ബ്രാഞ്ച് പറപ്പ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.