സാമ്പത്തിക വളർച്ചയും കാര്യക്ഷമതയും ലക്ഷ്യം; ബഹ്‌റൈന്‍റെ പരമ്പരാഗത മാർക്കറ്റുകൾക്ക് പുതിയ നിയമങ്ങൾ

മനാമ: ബഹ്‌റൈനിലെ സെൻട്രൽ, പരമ്പരാഗത മാർക്കറ്റുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ ഏകീകൃത നിയമങ്ങൾക്ക് മൂന്ന് മുനിസിപ്പൽ കൗൺസിലുകളും കാപിറ്റൽ ട്രസ്റ്റീസ് ബോർഡും അംഗീകാരം നൽകി. സാമ്പത്തിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, നിയമപരവും ആരോഗ്യപരവുമായ മാനദണ്ഡങ്ങൾ ഉറപ്പാക്കുക, വാണിജ്യ ഇടങ്ങൾ ആധുനികവത്കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം. കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പൊതുമുതലുകൾക്കും സംരക്ഷണം നൽകുന്ന വ്യക്തവും നടപ്പാക്കാൻ കഴിയുന്നതുമായ ഒരു നിയമ ചട്ടക്കൂടിന് കീഴിൽ രാജ്യത്തെ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ദേശീയ ശ്രമത്തിന്‍റെ ഭാഗമാണിത്.

വ്യാപാരികളുടെ ലൈസൻസിങ്, മേൽനോട്ടം, മാർക്കറ്റുകളുടെ പൊതുവായ ചിട്ടപ്പെടുത്തൽ എന്നിവ മെച്ചപ്പെടുത്തുക, മാർക്കറ്റ് പ്രദേശങ്ങളിൽ ശുചിത്വം, സുരക്ഷ, പൊതുക്രമം എന്നിവ നിലനിർത്തുക, പരമ്പരാഗത, സെൻട്രൽ മാർക്കറ്റുകളുടെ സാമ്പത്തികപരമായ പങ്ക് ശക്തിപ്പെടുത്തുക, നീതിയുക്തമായ ലൈസൻസിങ് നടപടികളിലൂടെ വാണിജ്യ ഇടങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നിവയാണ് പുതിയ നിയമ നിർമാണത്തിന്‍റെ ലക്ഷ്യങ്ങൾ. പുതിയ നിയമങ്ങൾ വ്യാപാരികൾക്ക് നിയമപരമായ ഉറപ്പുനൽകുകയും പ്രാദേശിക ബിസിനസുകളെയും പരമ്പരാഗത കരകൗശലങ്ങളെയും പിന്തുണക്കുകയും ചെയ്യുന്നതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് നാല് മുനിസിപ്പൽ സ്ഥാപനങ്ങളും അഭിപ്രായപ്പെട്ടു.നിയമത്തിലെ പ്രധാന വ്യവസ്ഥകൾ

പുതിയ നിയമത്തിലെ പ്രധാന കർശന വ്യവസ്ഥകൾ പ്രകാരം അതത് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അനുവദിച്ച വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ മാത്രമേ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ കരകൗശല പ്രവർത്തനങ്ങൾ നടത്താൻ അനുമതിയുള്ളൂ.സാമ്പത്തികപരമായ ന്യായീകരണങ്ങളോടെയും മന്ത്രിതല അംഗീകാരത്തോടെയുമല്ലാതെ ഒരു വ്യാപാരിക്ക് ഒരു മാർക്കറ്റിൽ ഒന്നിലധികം സ്ഥലം സ്വന്തമാക്കാൻ കഴിയില്ല. ലൈസൻസ് ഉടമകൾക്ക് മുൻകൂർ അനുമതിയില്ലാതെ തങ്ങൾക്ക് അനുവദിച്ച ഇടങ്ങൾ മറ്റൊരാൾക്ക് ഉപവാടകക്ക് നൽകാനോ കൈമാറ്റം ചെയ്യാനോ പാടില്ല. സ്ഥലത്തിന്റെ പരിപാലനം, ലൈസൻസ് കാലാവധി കഴിയുമ്പോൾ കെട്ടിടങ്ങളോ മാലിന്യങ്ങളോ നീക്കം ചെയ്യൽ, എപ്പോഴും പരിസരം വൃത്തിയുള്ളതും സുരക്ഷിതവുമായി സൂക്ഷിക്കൽ എന്നിവയുടെ പൂർണ ഉത്തരവാദിത്തം വ്യാപാരിക്കാണ്.

മാർക്കറ്റുകൾക്കുള്ളിലെ നടപ്പാതകൾ, പ്ലാസകൾ, ഇടനാഴികൾ എന്നിവ ഉപയോഗിക്കുന്നതിന് വിശദമായ വ്യവസ്ഥകൾ നിയമത്തിലുണ്ട്. കാൽനടയാത്രക്കാർക്ക് കുറഞ്ഞത് ഒരു മീറ്റർ ക്ലിയറൻസ് ഉറപ്പാക്കണം, അടിയന്തര സേവനങ്ങൾക്കോ കാൽനടക്കാർക്കോ തടസ്സമുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല. ഈ പെർമിറ്റുകൾ താൽക്കാലികമായിരിക്കും, നഷ്ടപരിഹാരത്തിന് ബാധ്യതയില്ലാതെ എപ്പോൾ വേണമെങ്കിലും റദ്ദാക്കാം.നിയമം ലംഘിച്ച് വിൽക്കുന്ന സാധനങ്ങൾ മുനിസിപ്പാലിറ്റിക്ക് കണ്ടുകെട്ടാനും ലേലം ചെയ്യാനും പിഴ കഴിച്ചുള്ള തുക വ്യാപാരിക്ക് തിരികെ നൽകാനും അധികാരം നൽകുന്നുണ്ട്.

Tags:    
News Summary - Economic growth and efficiency are the goal; New rules for Bahrain's traditional markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.