മനാമ: ജോലി സ്ഥലത്ത് ഇന്ത്യക്കാരനായ തൊഴിലാളി മരിച്ച കേസിൽ നിർമാണ കമ്പനിക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 43 വയസുള്ള ജയന്ദർ കയദാസി എന്നയാൾ ഫോർക് ലിഫ്റ്റ് ട്രക്ക് കയറി മരിച്ചത്.
അപകടമുണ്ടാക്കിയ ഫോർക് ലിഫ്റ്റ് ട്രക്ക് അമിതമായി ലോഡ് കയറ്റിയ അവസ്ഥയിലായിരുന്നു. മാത്രമല്ല, ഇത് ഒാടിച്ചിരുന്ന ആൾക്ക് ലൈസൻസുമുണ്ടായിരുന്നില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷിതത്വ വിഭാഗം മേധാവി മുസ്തഫ അൽ ശൈഖ് പ്രാദേശിക പത്രത്തോട് പറഞ്ഞു.
ഹഫീറയിൽ കമ്പനി കോമ്പൗണ്ടിനകത്താണ് അപകടമുണ്ടായത്. ഇവിടം ലേബർ ഇൻസ്പെക്ടർമാർ പരിശോധിച്ചിട്ടുണ്ട്. തുടർന്ന് റിപ്പോർട്ട് തയാറാക്കുകയും തൊഴിലുടമയെയും ഡ്രൈവറെയും പബ്ലിക് പ്രൊസിക്യൂഷൻ മുമ്പാകെ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മതിയായ കഴിവുകളില്ലാത്തയാളെ നിയമിച്ചതിനാണ് തൊഴിലുടമക്കെതിരെ നടപടിയെടുത്തത്. ഇതേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബംഗാൾ സ്വദേശിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.