മനാമ: മുഹറഖ് മെഡിക്കൽ കോംപ്ലക്സിെൻറ ഭാഗമായ മൾട്ടി സ്ക്ലീറോസിസ് സെൻറർ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഗവൺമെൻറ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി, പൊതുമരാമത്ത്, മുനിസിപ്പാലിറ്റി കാര്യ, നഗരാസൂത്രണ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ശൈഖ് മിഷാൽ ബിൻ മുഹമ്മദ് ആൽ ഖലീഫ എന്നിവർ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
അറേബ്യൻ ഗൾഫ് മേഖലയിൽ മൾട്ടിപ്ൾ സ്ക്ലീറോസിസ് (നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗം) രോഗികൾക്കുള്ള ആദ്യത്തെ സ്പെഷലിസ്റ്റ് മെഡിക്കൽ സെൻററാണ് മുഹറഖിൽ ആരംഭിക്കുന്നത്.
ഇത്തരം രോഗികൾക്ക് ആവശ്യമായ മാഗ്നെറ്റിക് റെസൊണൻസ് രോഗപരിശോധന, ഫിസിയോതെറപ്പി, എക്സർസൈസ് തെറപ്പി, സ്വകാര്യ, പൊതു ചികിത്സാമുറികൾ, ലബോറട്ടറി, ഫാർമസി, ശാസ്ത്ര ഗവേഷണ കേന്ദ്രം, ലക്ചർ ഹാൾ, തുടങ്ങിയ മിക്ക സ്പെഷാലിറ്റികളും ഒൗട്ട്പേഷ്യൻറ് ക്ലിനിക്കുകളും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ വെയർഹൗസുകൾ, സർവിസ് കെട്ടിടം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകൾ, പാർക്കിങ് സ്ഥലങ്ങൾ എന്നിവയും സജ്ജീകരിക്കുന്നുണ്ട്. സർക്കാരിെൻറ മുഖ്യ മുൻഗണന വിഷയങ്ങളിൽ ഉൾപ്പെടുന്നതാണ് ആരോഗ്യ മേഖല എന്നും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധചെലുത്തുന്ന ഹമദ് രാജാവിന് നന്ദി അറിയിക്കുന്നതായും ഡോ. അൽ അൻസാരി പറഞ്ഞു.
ഓപറേഷൻസ് ആൻഡ് സർവീസസ് ഡയറക്ടർ ഡോ.നൂർ റിയാദ് ദായിഫ്, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ന്യൂറോ സയൻസ് വിഭാഗം മേധാവി ഡോ. ഫാത്തിമ അബ്ദുല്ല മുഹമ്മദ്, മറ്റ് കൺസൾട്ടൻറ് ഡോക്ടർമാർ, പ്രോജക്റ്റുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.