ഡൈവിങ് സെന്ററുകളിൽ കോസ്റ്റ്ഗാർഡ് അധികൃതർ സുരക്ഷപരിശോധന നടത്തുന്നു
മനാമ: ബഹ്റൈനിലെ നിരവധി ഡൈവിങ് കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന കാമ്പയിൻ സംഘടിപ്പിച്ച് കോസ്റ്റ്ഗാർഡ്. വ്യവസായ വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റ്, പൊലീസ് ഡയറക്ടറേറ്റുകൾ, നാഷനാലിറ്റി പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. ഡൈവിങ് സെന്ററുകൾ സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് ലക്ഷ്യം. കൂടാതെ, പ്രവാസി തൊഴിലാളികൾ താമസ-തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നും മത്സ്യബന്ധന ഉപകരണങ്ങളും സ്കൂബ ഡൈവിങ് ഗ്യാസ് സിലിണ്ടറുകളും ആവശ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നും കാമ്പയിനിൽ പരിശോധിച്ചു. പരിശോധനകളിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായും കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധന കാമ്പയിനുകൾ തുടരുമെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.