മനാമ: വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ നിയമം രൂപപ്പെടുത്താന്‍ സാധിച്ചത് ബഹ്റൈന്‍െറ നേട്ടമാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ സംഘം എല്‍.എം.ആര്‍.എ അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സിയുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈനിലെ തൊഴില്‍ നിയമങ്ങള്‍ അധികൃതര്‍ വിശദീകരിച്ചു.
മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് അഭയ കേന്ദ്രം മേഖലയില്‍ തന്നെ ആദ്യമായി ആരംഭിച്ചത് ബഹ്റൈനിലാണ്. ഇരകള്‍ക്ക് മതിയായ സുരക്ഷ ഒരുക്കലാണ് അഭയ കേന്ദ്രം കൊണ്ടുദ്ദേശിക്കുന്നത്.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഒരേ സമയം സംരക്ഷിക്കാന്‍ കഴിയുന്ന നിയമങ്ങളാണ് ബഹ്റൈന്‍ തൊഴില്‍ നിയമത്തിന്‍െറ പ്രത്യേകതയെന്ന് ഉസാമ അല്‍അബ്സി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.