ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചപ്പോൾ

ഇന്ത്യൻ അംബാസഡർ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മനാമ: ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഇരുവരും സുരക്ഷാ സഹകരണം അവലോകനം ചെയ്യുകയും പൊതു താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചരിത്രപരമായ ബഹ്‌റൈൻ-ഇന്ത്യ ബന്ധങ്ങളെ അനുസ്മരിച്ചു. സുരക്ഷാ സഹകരണം വർധിപ്പിക്കേണ്ടതിന്റെയും വൈദഗ്ധ്യം പങ്കുവെക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയത, പാസ്‌പോർട്ട്, താമസകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

Tags:    
News Summary - Bahrain-India meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.