മനാമ: ലോകസുരക്ഷ ശക്തമാക്കുന്നതിലും സമാധാനം വ്യാപിപ്പിക്കുന്നതിലും ബ്രിട്ടന് നിർണ്ണായകമായ പങ്കാളിത്തമാണ ് ഉള്ളതെന്ന് ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ഇൗസ ആൽ ഖലീഫ വ്യക്തമാക്കി. ബഹ്റൈനിലെ ബ്രിട്ടൻ അംബാസഡർ സൈമൻ മാർട്ടിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും ഇംഗ്ലണ്ടും തമ്മിലുളള ചരിത്രതുല്ല്യമായ ബന്ധത്തെയും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പര ധാരണയോടെയും ആദരവോടെയും വിവിധ മേഖലകളിെല കൂട്ടുക്കെട്ടുകളിലൂടെ രണ്ട് രാജ്യങ്ങളും മുന്നോട്ട് പോകുകയാണ്.
രണ്ട് രാജ്യങ്ങളുടെയും ജനതകളുടെ അഭിലാഷത്തിനും സൗഹൃദത്തിനും അനുസരിച്ച് യു.കെയുമായി കൂടുതൽ ബന്ധം ഉൗട്ടിയുറപ്പിക്കാനും സഹകരണത്തിെൻറ പുതിയ ചക്രവാളങ്ങൾ തുറക്കാനുമുള്ള താൽപര്യവും പ്രധാനമന്ത്രി ഉൗന്നിപ്പറഞ്ഞു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുന്നു. വിവിധ മേഖലകളിൽ യു.കെക്കുള്ള വൈദഗ്ധ്യവും അനുഭവസമ്പത്തും ശ്രദ്ധേയമാണ്. ഇൗ പ്രയോജനം ഉപയോഗപ്പെടുത്തുന്നതിലൂന്നിയുള്ള അനുഭവക്കൈമാറ്റത്തിെൻറ ആവശ്യകത അനിവാര്യമാണ്. ഇതിനുള്ള സാധ്യതകൾ വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് അംബാസഡർ തെൻറ നിശ്ചിത സേവനകാലത്ത്, രണ്ട് രാജ്യങ്ങളുടെ ബന്ധം ശക്തവും ഉൗഷ്മളവുമായി മുന്നോട്ട് പോകുന്നതിൽ കാട്ടിയ മികവും താൽപര്യവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അംബാസഡറുടെ ഭാവി ചുമതലകൾ കൂടുതൽ മികച്ചതാകെട്ടയെന്നും ആശംസിച്ചു. ബഹ്റൈൻ ഗവൺമെൻറ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ കൂടുതൽ വികസനവഴികളിലൂടെ മുന്നോട്ടുപോകുന്നതിൽ ബ്രിട്ടൻ അംബാസഡർ അഭിനന്ദിച്ചു. തെൻറ ചുമതലകാലത്ത് നയതന്ത്ര ദൗത്യം വിജയകരമാക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ സേവന സൗകര്യങ്ങളും നൽകിയതിൽ സൈമൻ മാർട്ടിൻ അഭിനന്ദനം അറിയിച്ചു. ബ്രിട്ടൺ^ബഹ്റൈൻ ബന്ധം എല്ലാ മേഖലകളിലും ശക്തമായി മുന്നോട്ട് പോകുന്നതിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധയും ജാഗ്രതയും ഉണ്ടായിട്ടുണ്ട്. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിൽ ബഹ്റെെൻറ ഉറച്ച പിന്തുണ ലഭിക്കുന്നത് അഭിനന്ദനാർഹമാണ്. ബഹ്റൈനിൽ ചെലവഴിക്കപ്പെടുന്ന കാലം സംതൃപ്തിയുളളതാണ്. പരിഷ്കൃത സമീപനവും വിവിധ സംസ്ക്കാരങ്ങളോടുള്ള തുറന്ന മനസും ബഹ്റൈെൻറ പ്രത്യേകതകളാണ്. ബഹ്റൈൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നതായും അദ്ദേഹം കൂടിക്കാഴ്ചയിൽ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.