മനാമ: മലയാളി സമൂഹത്തിൽ ഹൃദയാഘാത മരണങ്ങൾ തുടർച്ചയാകുന്നു. കഴിഞ്ഞ ഫെബ്രുവരി ആറ് മുതൽ ഇന്നലെവരെയുള്ള 13 ദിവസങ്ങ ളിൽ നഷ്ടമായത് ഏഴ് ജീവനുകൾ. ഫെബ്രുവരി ആറിന് മലപ്പുറം തിരുന്നാവായ - പട്ടര്‍നടക്കാവ് സ്വദേശി അലവി തിരുത്തി വാ ഹനത്തിൽ വിശ്രമിക്കുേമ്പാഴായിരുന്നു ഹൃദയാഘാതം വന്ന് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായ ില്ല. (40), ഫെബ്രുവരി ഒമ്പതിന് തളിപറമ്പ് ചെറുകുന്നൻ കൊക്ക സ്വദേശി സി.കെ അയ്യൂബ് (48), കോഴിക്കോട് മണിയൂർ ഇളമ്പിലാട് സ്വദേശി സജിത്കുമാർ (47)എന്നിവർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഇതിൽ സജിത് കുമാർ ഹൃേദ്രാഗത്തിന് വിദഗ്ധ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഫെബ്രുവരി 11 ന് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ പാവറട്ടി സ്വദേശി എബി തോമസ് (32) മരിച്ചു. ഫെബ്രുവരി 14 ന് പക്ഷാഘാതംമൂലവും ഒരാൾ മരിച്ചു. കുളിമുറിയിൽ ബോധംകെട്ട് വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ കൂട്ടായ് സ്വദേശി ഖാലിദ് (35)ആണ് മരിച്ചത്.
ഫെബ്രുവരി 15 ന് പാലക്കാട് വണ്ടാഴി സ്വദേശി മധുറോഷൻ (35)േജാലി കഴിഞ്ഞ് വന്ന് മുറിയിൽ വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ വർക്കല സ്വദേശി കൂടി മരണപ്പെട്ടതോടെ പ്രവാസി സമൂഹം മൂകമായിരിക്കുകയാണ്. ഹൃദയാഘാത മരണങ്ങൾക്കൊപ്പം ഇന്ത്യൻ സമൂഹത്തിലെ ആത്മഹത്യ, അപകട വാർത്തകളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ വർധിച്ചിട്ടുണ്ട്. 13 ദിവസത്തിനുള്ളിൽ ആകെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 13 ആണ്. അതേസമയം ഹൃദയാഘാതത്തിന് തടയിടാൻ വ്യാപകമായ ബോധവത്ക്കരണ നടപടികളുമായി ഇന്ത്യൻ സമൂഹം മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ കാര്യക്ഷമമായ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടരുേമ്പാഴും മരണങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അടിയന്തിരമായ പരിശോധനകളും ഹൃദയ സംരക്ഷണത്തിനായുള്ള പ്രവൃത്തികളും ഉണ്ടാക്കാൻ പ്രവാസി സമൂഹം തയ്യാറാകാൻ പ്രവാസികൾ തയ്യാറാകണമെന്നാണ് ആരോഗ്യമേഖലയിലുള്ളവർ ഒാർമ്മപ്പെടുത്തുന്നത്. വെള്ളിയാഴ്ചകളിൽ വിവിധ സാമൂഹിക സംഘടനകൾ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിൽപ്പോലും പെങ്കടുക്കാൻ പലരും മടി കാണിക്കുന്നുണ്ട്.
പെങ്കടുത്താൽതന്നെ പരിശോധന ഫലം വാങ്ങുന്നവർപോലും നേരിയ ശതമാനം മാത്രവും. ഇതുമൂലം അടിയന്തിര തുടർ പരിശോധനകൾ ആവശ്യമുള്ളവർ പോലും തങ്ങളുടെ ആരോഗ്യത്തിെൻറ പരിതാപകരമായ നിലയെക്കുറിച്ച് ബോധ്യമില്ലാതെ നടക്കുന്നു. ഇതിെൻറ ഫലമായാണ് കുഴഞ്ഞ് വീണ മരണങ്ങൾ ഉണ്ടാകുന്നതെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഉയർന്ന കൊളസ്ട്രോൾ എന്നിങ്ങനെ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങൾ പ്രവാസികൾക്കിടയിൽ കൂടുതലാണ്. അടുക്കും ചിട്ടയില്ലാത്ത ജീവിതവും അനാരോഗ്യകരമായ ഭക്ഷണവും വ്യായാമ രഹിതമായ ജീവിതവും യുവാക്കളെേപ്പാലും എളുപ്പത്തിൽ രോഗികളാക്കുന്നു. അടുത്തിടെയായി ഹൃദയാഘാതംമൂലം മരണപ്പെടുന്നത് യുവാക്കളാണന്നതും ഒരു യാഥാർഥ്യമാണ്. 30 നും 40 നും ഇടയിൽ ഹൃദയസംബന്ധമായ അസുഖം നിമിത്തം മരിക്കുന്നവരുടെ നിരക്കും വർധിച്ചിട്ടുണ്ട്.
മാനസിക സംഘർഷവും പ്രധാന വില്ലൻ
മനാമ: ഹൃദയാരോഗ്യം നശിപ്പിക്കുന്നതിൽ മനോസംഘർഷം പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. പ്രവാസികൾക്ക് മാനസിക സംഘർഷം വർധിപ്പിക്കുന്ന നിരവധി പ്രശ്നങ്ങളുണ്ട്. നാട്ടിലെ കുടുംബങ്ങളെക്കുറിച്ചുള്ള ഉത്ക്കണ്ഠ, മക്കളുടെ പഠനം, വിവാഹം, വീട് നിർമ്മാണം, കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, ജോലിസ്ഥലത്തെ സാഹചര്യങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങിയവയും പ്രതികൂലമായി ബാധിക്കുന്നവയാണ്. പ്രവാസികളുടെ സ്വാഭാവികമായ മാനസിക നിലയിലെ വ്യതിയാനങ്ങൾ ഹൃദയത്തെ സാരമായി ബാധിക്കുന്നു എന്നുള്ള നിരീക്ഷണം ഇതാദ്യമല്ല. നാട്ടിലെയും പ്രവാസലോകത്തിലെയും വിവിധ പ്രതികൂല വിഷയങ്ങൾ മനസിെൻറ സ്വസ്ഥത തകർക്കുകയും ഇതൊന്നും പറയാതെ കൊണ്ടുനടക്കുകയും ചെയ്യുന്ന ദുർബല ഹൃദയരെ ദുരന്തം കാത്തിരിക്കുന്നു എന്ന് ബഹ്റൈനിലെ കാർഡിയോളജിസ്റ്റുകളും ഒാർമ്മിപ്പിക്കുന്നു. അതിനാൽ മനോസംഘർഷങ്ങൾ നേരിടുന്നവർ അത് തുറന്ന് പറയാനുള്ള അവസരങ്ങളുണ്ടാക്കുകയും മനസിെൻറ ഭാരം കുറക്കുകയും ചെയ്യണമെന്ന് ഡോക്ടർമാർ ഒാർമ്മിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.