മനാമ: കേരളത്തിനുവേണ്ടി നോർക്ക റൂട്ട്സ് ഡയറക്ടറും ലോക കേരള സഭ സ്റ്റാൻറിങ് കമ്മിറ്റി ഒന്ന് ചെയർമാനുമായ ഡോ.രവിപിള്ള ചോദിച്ചപ്പോൾ ബഹ്റൈൻ പ്രവാസി സമൂഹം ഒറ്റരാത്രി കൊണ്ട് നൽകിയത് രണ്ടുകോടി ഇന്ത്യൻ രൂപ. ഹോട്ടൽ പാർക്ക് റെജിസിൽ ഇന്നലെ രാത്രിയിൽ ക്ഷണിക്കപ്പെട്ട അതിഥികളോടായിരുന്നു രവിപിള്ളയുടെ അഭ്യർഥന. ബഹ്റൈൻ മലയാളികളായ ബിസിനസ് പ്രമുഖർ പെങ്കടുത്ത അത്താഴ വിരുന്നിൽ കേരളത്തിെൻറ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പ്രളയം തകർത്തെറിഞ്ഞ നാടിെൻറ പുനർനിർമ്മാണത്തിന് പ്രവാസികൾ കൈയയച്ച് സഹായം നൽകിയിട്ടുണ്ട്. എന്നിരുന്നാലും നമ്മൾ വിചാരിച്ചതിനെക്കാൾ ഗുരുതരമാണ് കാര്യങ്ങൾ.
ഇനിയും നാടിെൻറ നവീകരണത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചവരുടെ കണ്ണീരൊപ്പാനും ധാരാളം പണം കണ്ടെത്തണം. അതിനാൽ എല്ലാവരുടെയും നിർലോഭമായ സഹായം വേണമെന്ന് ഗവൺമെൻറ് അഭ്യർഥിച്ചിരിക്കുന്നു. അതിനാലാണ് നോർക്ക ഡയറക്ടർ എന്ന നിലയിൽ ഇൗ കൂട്ടായ്മ വിളിച്ചുകൂട്ടിയത്. ബഹ്റൈൻ മലയാളി സമൂഹത്തിൽ നിന്ന് 10 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ബഹ്റൈൻ, കുവൈത്ത് മലയാളികളിൽ നിന്ന് സംഭാവനകൾ ശേഖരിക്കാനാണ് കേരള ഗവൺമെൻറ് തന്നോട് നിർദേശിച്ചിരിക്കുന്നത്. തനിക്ക് കൊടുത്താണ് ശീലമുള്ളതെന്നും എന്നാൽ കേരളത്തിെൻറ ഉയിർത്തെഴുന്നേൽപ്പിനായി എല്ലാവരോടും സഹായം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങൾ സംഭവിച്ച മേഖലകളിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ധാരാളം പണം ആവശ്യമുണ്ട്. അതിനായി എല്ലാവരും കഴിയുന്ന സഹായം നൽകി ഒരുമയോടെ അതിജീവനത്തിന് കൈകൾ കോർക്കണമെന്നും രവിപിള്ള പറഞ്ഞു. തുകകൾ തികച്ചും സുതാര്യമായാണ് തുക സ്വീകരിക്കുക. പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നവരിൽ നിന്ന് ഡ്രാഫ്റ്റുകളായി ഏറ്റുവാങ്ങുന്നത് കേരള ഗവൺമെൻറിെന പ്രതിനിധീകരിച്ച് ബഹ്റൈനിൽ എത്തുന്ന മന്ത്രിമാർ ആയിരിക്കും. ബഹ്റൈനിലെ മലയാളി പ്രമുഖരിൽനിന്നും ഒറ്റരാത്രി കൊണ്ട് രണ്ടുകോടി രൂപ ലഭിച്ചു എന്നുള്ളത് മികച്ച പ്രോത്സാഹനമാണെന്നും ബാക്കിയുള്ള എട്ടുകോടി രൂപ കൂടി ശേഖരിക്കാൻ തുടർയോഗങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. നൂറോളം മലയാളി പ്രവാസി വ്യക്തിത്വങ്ങൾ കൂട്ടായ്മയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.