ബാബ് അൽ ബഹ്‌റൈനിലെ ‘അൽ-മുർത്തഇശ’

ബാബ് അൽ ബഹ്‌റൈനിലെ ‘അൽ-മുർത്തഇശ’ നീക്കം ചെയ്തു

മനാമ: ബഹ്‌റൈനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബാബ് അൽ ബഹ്‌റൈന്റെ കവാടത്തിൽ സ്ഥാപിച്ചിരുന്ന ‘അൽ-മുർത്തഇശ’ എന്ന ഐക്കണിക് കലാസൃഷ്ടി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി നീക്കം ചെയ്തു.

മനാമ സൂഖ് വികസന പദ്ധതിയുടെ ഭാഗമായാണ് നടപടി. 2017 മുതൽ മനാമ സൂഖിന്റെ പ്രധാന കവാടത്തിൽ സ്ഥിരമായി നിലനിന്നിരുന്ന ഒരു കാഴ്ചയായിരുന്നു ‘അൽ-മുർത്തഇശ’.

സ്വർണം പൂശിയ ലോഹച്ചങ്ങലകൾകൊണ്ട് നിർമിച്ച ഈ ശിൽപം നാണയങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ഏകദേശം 20,000ത്തിലധികം ചങ്ങലക്കണ്ണികൾ ഉപയോഗിച്ച് നിർമിച്ച ഇതിന് ഏഴ് മീറ്ററോളം ഉയരമുണ്ടായിരുന്നു. പ്രാദേശിക ആഭരണകലയുടെ ഒരു പ്രതീകമായിട്ടാണ് ഈ ശിൽപം അറിയപ്പെട്ടിരുന്നത്. മനാമ സൂഖ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ സമഗ്രവികസന പദ്ധതിയുടെ ഭാഗമായാണ് ഈ കലാസൃഷ്ടി നീക്കം ചെയ്തത്. വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഈ പ്രദേശം പുതിയ രൂപത്തിൽ സഞ്ചാരികൾക്കായി തുറന്നുനൽകും.

Tags:    
News Summary - 'Al-Murtaisha' in Bab Al Bahrain removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.