മനാമ: രാജ്യത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുന്നതായി പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ തന്നെ സന്ദര്‍ശിക്കാനത്തെിയ രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും മറ്റും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-മത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരെ കണ്ടത്തെി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഐക്യം നിലനിര്‍ത്തുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ പൊതുസമൂഹത്തില്‍ എത്തിക്കുന്നതിലും മാധ്യമപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. നിലവില്‍ ഗള്‍ഫ് മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും ശ്രമം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.