ഞായറാഴ്ച വരെ സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത

ജിദ്ദ: വെള്ളിയാഴ്ച മുതൽ ഞായറാഴ്ച്ച വരെ സൗദി അറേബ്യയിലെ ചില മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റി െൻറ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സിവിൽ ഡിഫൻസിെൻറ അറിയിപ്പ്. റിയാദ്, മക്ക, അൽബാഹ, അസീർ, ജീസാൻ, ഹാഇൽ, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കൻ പ്രവിശ്യ എന്നീ ഭാഗങ്ങളിലാണ് മഴയുണ്ടാകുക.

ചിലയിടങ്ങളിൽ കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ട്. മഴക്കുള്ള സാധ്യത തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്നും വെള്ളം കെട്ടിനിൽക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. മക്ക മേഖലയുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മേലഖ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റും മുന്നറിപ്പ് നൽകി.

മേഖലയുടെ പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യത. കാലാവസ്ഥ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്നും കാലാവസ്ഥ, സിവിൽ ഡിഫൻസ് വകുപ്പുകളുടെ അറിയിപ്പുകളും നിർദേശങ്ങളും ശ്രദ്ധിക്കണമെന്നും സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.