റോഡരികിൽ ഗംഭീര ഡിസൈനിൽ മൂന്ന് നില വീട് പണിഞ്ഞു. പണിയൊക്കെ പൂർത്തിയാക്കി ബിൽഡർ വീട് കൈമാറിയ ശേഷമാണ് ഉടമക്ക് ആ അബദ്ധം മനസിലായത്. ഇത്രയും വലിയ വീട് ഡിസൈൻ ചെയ്ത് നൽകിയ ഡിസൈനറെയും അതനുസരിച്ച് പണി പൂർത്തിയാക്കിയ ബിൽഡറെയും ഇതൊക്കെ കണ്ടിട്ടും മിണ്ടാതെ നിന്ന ഉടമയെയും അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.
ഇംഗ്ലണ്ടിലെ െഷയർഹാംപ്റ്റനിൽ നിരനിയായി അഞ്ച് പുത്തൻ വീടുകൾ നിർമിച്ചു. അതും മൂന്ന് നിലയിൽ. അഞ്ചിനും ഒരേ ഡിസൈൻ, ഒരേ നിറം. ഒറ്റ പ്രസവത്തിൽ പിറന്ന കൺമണികളെ പോലെ തലയയുർത്തി നിൽക്കുകയാണ്.
അങ്ങനെ അവസാനം ഗേറ്റും വെച്ചു. അപ്പോഴാണ് ഒരു വീടിന് എവിടെയോ എന്തോ തകരാർ ഉണ്ടെന്ന് ഉടമക്ക് മനസിലായത്. പക്ഷെ അത് ചെറിയ തകരാറല്ലായിരുന്നു, ഒരു വലിയ പിഴ തന്നെയായിരുന്നു. ഒരു വീടിന്‍റെ കോമ്പൗണ്ടിൽ കടക്കണമെങ്കിൽ മതിൽ ചാടിക്കടക്കണം.
റോഡിന് സമീപം പ്രാദേശിക ഭരണകൂടം എന്നോ വെച്ച സൈൻ ബോർഡിന് പിന്നിലാണ് ഗേറ്റ് വെച്ചത്. ഗേറ്റിന്‍റെ മുക്കാൽ ഭാഗത്തോളം സൈൻബോർഡിന് പിന്നിലായതോടെ വീടിന്‍റെ ഉള്ളിൽ പ്രവേശിക്കണമെങ്കിൽ ഞെങ്ങി ഞരുങ്ങി കയറണം. വീട്ടിലേക്കാവശ്യമായ ഒരു സാധനം വാങ്ങിയാൽ അത് ഉള്ളിലെത്തിക്കണമെങ്കിൽ ഏണിവെച്ച് മതിൽ ചാടണം.
വലിയൊരു മതിലുണ്ടായിട്ടും സൈൻ ബോർഡിന് പിന്നിൽ തന്നെ ഗേറ്റ് വെക്കാനുള്ള 'ബുദ്ധികേന്ദ്രത്തെ' അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.