ബുറൈദ: അനുകൂല കാലാവസ്ഥമൂലം ലഭ്യമായ ഗുണമേന്മയും കോവിഡാനന്തരം ഉണർവ് പ്രകടമായ വിപണിയിലെ ആവശ്യവുംമൂലം ഈത്തപ്പഴ മേഖലക്ക് കൈവരിക്കാനായത് വൻ നേട്ടം. മൂന്നാഴ്ച മുമ്പ് മേള തുടങ്ങിയ ഉനൈസ 'ഭക്ഷ്യനഗരി'യിൽനിന്ന് ഈത്തപ്പഴം കയറ്റിയത് 65 രാജ്യങ്ങളിലേക്ക്. ഗൾഫ്നാടുകൾ കൂടാതെ ഈജിപ്ത്, മൊറോക്കോ, തുനീഷ്യ തുടങ്ങിയ അറബ് രാജ്യങ്ങളിലേക്കും കിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കും ഈത്തപ്പഴം കയറ്റുമതി ചെയ്തു.
ഖസീം പ്രവിശ്യയുടെ സ്വന്തം ഉൽപന്നമായ 'സുക്കരി'ക്ക് ആവശ്യക്കാർ ഏറെയാണെന്ന് ഉനൈസ ചേംബർ ഓഫ് കോമേഴ്സ് അഗ്രികൾചറൽ കമ്മിറ്റി തലവനും ഈത്തപ്പഴത്തിന്റെ എക്സ്റ്റേണൽ എക്സ്പോർട്ട് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുറഹ്മാൻ അൽകരീദ പറഞ്ഞു. സഖീഈ, മജ്ദൂൽ ഇനങ്ങൾക്കും ആവശ്യക്കാർ ഏറെയാണ്. ഗുണനിലവാര നിയന്ത്രണ ചിഹ്നമായ 'സൗദി ഡേറ്റ്സ് മാർക്ക്' ലഭിച്ച വ്യാപാരികൾ ആഗോള വിപണിയിലേക്ക് വലിയതോതിൽ കയറ്റുമതി നടത്തുന്നതായി അദ്ദേഹം വിശദീകരിച്ചു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള വിപണന, കയറ്റുമതി രീതികളാണ് അത്തരം വ്യാപാരികൾ അവലംബിക്കുന്നത്. റോഡ്, കടൽ മാർഗങ്ങളിലൂടെയാണ് പ്രധാനമായും ചരക്കുനീക്കം നടക്കുന്നത്. കൊറിയ അടക്കമുള്ള രാജ്യങ്ങളും ഇക്കൊല്ലം ആവശ്യവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.