കേപ് വെർഡെ-ഉറുഗ്വായി മത്സരം നടക്കുമ്പോൾ അന കാൻഡിഡ എവോറ ഗാലറിയിൽ,
മയാമി ഗാർഡൻസ്: സ്പെയിനിനെതിരായ ലോകകപ്പ് മത്സരത്തിൽ കേപ് വെർഡെയ സ്വപ്നസമാനമായ സമനിലയിലെത്തിച്ച ശേഷം ഗോൾ കീപ്പർ വൊസീഞ്ഞ ഒരുവേള വികാരഭരിതനായിരുന്നു. വിസ പ്രശ്നങ്ങൾ കാരണം തന്റെ കുടുംബത്തിന് സ്റ്റേഡിയത്തിൽ എത്താൻ കഴിഞ്ഞില്ലെന്നായിരുന്നു 40കാരന്റെ സങ്കടം. ഇത് ശ്രദ്ധയിൽപ്പെട്ട യു.എസ് അധികൃതരും കേപ് വെർഡെ സർക്കാറും ഫിഫയും ചേർന്ന് വൊസീഞ്ഞയുടെ അമ്മ അന കാൻഡിഡ എവോറക്ക് മയാമിയിൽ എത്താനുള്ള യാത്രാസൗകര്യങ്ങൾ ഒരുക്കി. ഉറുഗ്വായിക്കെതിരെ ഇന്നലെ നടന്ന മത്സരം കാണാൻ കാൻഡിഡയുമുണ്ടായിരുന്നു ഗാലറിയിൽ.
മത്സരത്തിന് മുന്നോടിയായി ഫിഫ മയാമി ആസ്ഥാനത്ത് വൊസീഞ്ഞയുടെ അമ്മയെ സ്വീകരിക്കുകയും ഇതിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കും ഈ പ്രക്രിയയിൽ സഹായിച്ചവർക്കും കാൻഡിഡ നന്ദി അറിയിച്ചു. ഒപ്പം ‘ബ്ലൂ ഷാർക്‌സ്’ എന്നറിയപ്പെടുന്ന കേപ് വെർഡെ ടീമിന് ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും കളിക്കാൻ വൈകാരിക സന്ദേശവും അവർ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.