ന്യൂയോർക്ക്: ബ്രസീലിയൻ ഫുട്ബോളിന്റെ ഇതിഹാസതാരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ, മകനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അച്ഛൻ നെയ്മർ പായുടെ വൈകാരിക ഇടപെടൽ. 2026 ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതോടെയാണ് 34-കാരനായ നെയ്മർ ബ്രസീൽ ജഴ്സി അഴിച്ചുവെക്കാൻ തീരുമാനിച്ചത്. എന്നാൽ, തന്റെ മകൻ ഫുട്ബോളിൽ നിന്ന് ഇനിയുമേറെ നേട്ടങ്ങൾ കൊയ്യാനുണ്ടെന്നും കളി നിർത്തരുതെന്നും ആവശ്യപ്പെട്ട് അച്ഛൻ പങ്കുവെച്ച കുറിപ്പ് ആരാധകർക്കിടയിൽ വലിയ വികാരമാണ് സൃഷ്ടിക്കുന്നത്.
"ഒരു അച്ഛൻ എന്ന നിലയിൽ ഞാൻ മകനോട് അപേക്ഷിക്കുകയാണ്; ഫുട്ബോൾ കളി നിർത്തരുത്," എന്നാണ് നെയ്മറുടെ പിതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. തനിക്ക് ഫുട്ബോളിനോടുള്ള അഭിനിവേശം ഒട്ടും കുറഞ്ഞിട്ടില്ലെന്നും, മകൻ ഇനിയും പച്ചപ്പുൽമൈതാനത്ത് തുടരണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നോർവേയ്ക്കെതിരായ തോൽവിക്ക് ശേഷം തന്റെ കരിയർ ഇവിടെ അവസാനിക്കുന്നു എന്ന് നെയ്മർ പ്രഖ്യാപിച്ചെങ്കിലും, പിതാവിന്റെ ഈ അഭ്യർത്ഥന ക്ലബ് ഫുട്ബോളിലെങ്കിലും താരം തുടരുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.
ബ്രസീലിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡുമായാണ് നെയ്മർ കളം വിടുന്നത്. 130 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 59 അസിസ്റ്റുകളും സ്വന്തമാക്കിയ താരം, ബ്രസീൽ ഫുട്ബോളിനെ പതിറ്റാണ്ടുകളോളം നയിച്ച കരുത്തായിരുന്നു. കരിയറിലെ ഏറ്റവും ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും പിതാവിന്റെ ഈ പിന്തുണ നെയ്മറിന് വലിയ ആശ്വാസമാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.