വേണു ഗോപാലകൃഷ്ണൻ

KL07 DG 0007ന്റെ ഉടമ സിനിമയിലും

തന്റെ കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ 4.66 ലക്ഷം മുടക്കിയ മലയാളി വേണു ഗോപാലകൃഷ്ണൻ ആരാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പലരും ചോദിച്ചിരുന്നത്. 4.99 കോടി രൂപയുടെ ലംബോർഗിനി ഉറുസിന്റെ ‘KL07 DG 0007’ എന്ന നമ്പർ, മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ സ്വന്തമാക്കിയ വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ ലിറ്റ്മസ് 7എന്ന ഐ.ടി കമ്പനി ഉടമയാണ്.

നിരവധി ആഡംബര കാറുകൾ സ്വന്തമായുള്ള, സാഹസിക സഞ്ചാരി കൂടിയായ വേണുവിന്റെ ശേഖരത്തിൽ ലംബോർഗിനി ഹുറാകാൻ സ്റ്റെറാറ്റോ ഉൾപ്പെടെയുണ്ട്. ഇതിനിടെ, ഇദ്ദേഹം അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങാനിരിക്കുന്നതും വാർത്തയായിരിക്കുകയാണ്. ഇൻഫോർപാർക്കിലെ തന്നെ ഒരു ഐ.ടി കമ്പനി മേധാവി റിനീഷ് നിർമിച്ച ‘സാഹസം’ എന്ന ചിത്രത്തിലാണ് വേണു അഭിനയിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ വിശദാംശങ്ങൾ പുറത്തുവിടുകയുണ്ടായി.

Tags:    
News Summary - The owner of KL07 DG 0007 is also in the movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.