എസ്.പി. ബാലസുബ്രഹ്മണ്യം, സൗമിത്ര ചാറ്റർജി, ബസു ചാറ്റർജി, റിഷി കപൂർ, ഇർഫാൻ ഖാൻ, വാജിദ് ഖാൻ, സച്ചി, സുശാന്ത് സിങ്, ചിരഞ്ജീവി സർജ, അനിൽ മുരളി, ശശി കലിംഗ, അനിൽ നെടുമങ്ങാട്
നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരും നടൻ ബിനീഷ് കോടിയേരിയും ലഹരിക്കടത്തുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി. നടൻ സുശാന്ത് സിങ്ങിെൻറ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. പിന്നീട് കർശന ഉപാധികളോടെ കോടതി ജാമ്യം നൽകി.
തിയറ്ററുകൾ അടഞ്ഞുകിടന്ന കോവിഡ് കാലത്ത് മലയാളത്തിൽ ആദ്യമായി 'സൂഫിയും സുജാതയും' ഒ.ടി.ടി പ്ലാറ്റ്ഫോമിൽ (ഓവർ ദി ടോപ്) റിലീസ് ചെയ്തു.
ജല്ലിക്കട്ട് ഓസ്കറിൽ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് ഇന്ത്യയില്‍നിന്നുള്ള ഓസ്കര്‍ എന്‍ട്രി ചിത്രമായി തെരഞ്ഞെടുത്തു. ഇതോടെ ഓസ്കര്‍ എന്‍ട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയായി ജല്ലിക്കട്ട്. 1997ൽ ഗുരു, 2011ൽ ആദാമിെൻറ മകൻ അബു എന്നീ സിനിമകളാണ് ഇതിനുമുമ്പ് ഒാസ്കർ എൻട്രി ലഭിച്ച മലയാള സിനിമകൾ.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിെൻറ വിചാരണ തുടങ്ങി. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണം പറഞ്ഞ് കേസിെൻറ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സ്പെഷൽ പ്രോസിക്യൂട്ടറും ഹൈകോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. ഇതേ തുടർന്ന് ഇരക്കായി സർക്കാർ ചുമതലപ്പെടുത്തിയ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളാണ് വിചാരണ നേരിടുന്നത്.
നടൻ സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പിന്നീട് ബോളിവുഡ് സിനിമ ലോകത്തെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലേക്കും അറസ്റ്റിലേക്കും നയിച്ചത്. ബോളിവുഡ് നടി റിയ ചക്രവർത്തിയെ അറസ്റ്റ് ചെയ്തു. സുശാന്തിന് ലഹരി എത്തിച്ചുകൊടുത്തെന്നായിരുന്നു ആരോപണം. റിയ ചക്രവർത്തിയിൽനിന്ന് അന്വേഷണം ഹിന്ദി സിനിമാലോകത്തെ പല ഉന്നത നടിമാരിലേക്കുമെത്തി. ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിങ് എന്നിവരെ അന്വേഷണ ഏജൻസി ചോദ്യംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.