പണം വാങ്ങി മുങ്ങിയിട്ടില്ല; സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടത്താതിരുന്നത്- സണ്ണി ലിയോൺ

കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ പ്രതികരണവുമായി നടി സണ്ണി ലിയോൺ. പരാതിക്കാരൻ ആരോപിക്കുന്നത് പോലെ താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം കാരണമാണ് പരിപാടി നടക്കാതിരുന്നത് എന്നുമാണ് സണ്ണി ലിയോണിന്‍റെ വിശദീകരണം.

പണം മാനേജർ കൈപ്പറ്റി എന്നത് സത്യമാണ്. 5 തവണ പരിപാടിക്കായി ഡേറ്റ് നല്‍കിയിട്ടും ഇവർക്ക് പരിപാടി നടത്താന്‍ ആയില്ല. സംഘാടകരുടെ അസൗകര്യമാണ് ഇതിന് കാരണം. എപ്പോള്‍ ആവശ്യപ്പെട്ടാലും താൻ പങ്കെടുക്കുമെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ സംഘാടകരിൽ നിന്ന് ക്രൈം ബ്രാഞ്ച് വീണ്ടും വിവരങ്ങൾ ശേഖരിക്കും.

29 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്‍റെ പരാതിയിലാണ് സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി പണം തട്ടിയെന്നാണ് ഷിയാസിന്‍റെ പരാതി.

നിലവില്‍ ഷൂട്ടിങ്ങിനായി കേരളത്തില്‍ എത്തിയ സണ്ണിയെ നെയ്യാറ്റിൻകരയിലെ പൂവാറില്‍ എത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. ഷൂട്ടിങ് ആവശ്യങ്ങൾക്കായി താരം ഇപ്പോൾ കുടുംബസമേതം കേരളത്തിലാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.