നിങ്ങളുടെ സുഷ് പൂർണ്ണമായും സുഖമായിരിക്കുന്നു; പ്രണയ വാർത്തക്ക് മറുപടിയുമായി സുസ്മിത സെൻ

പ്രചരിക്കുന്ന പ്രണയ ഗോസിപ്പ് വാർത്തയിൽ പ്രതികരിച്ച് സുസ്മിത സെൻ. ലളിത് മോദിയുടെ ട്വീറ്റ് വൈറലായതിന് പിന്നാലെ മക്കൾക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് നടി രംഗത്ത് എത്തിയിരുന്നു. വിവാഹം കഴിഞ്ഞിട്ടില്ല, മോതിരം ഇട്ടിട്ടില്ല. സ്നേഹം കൊണ്ട് ചുറ്റപ്പെട്ടിരിക്കുകയാണ് എന്ന് കുറിച്ച് കൊണ്ടാണ് മക്കളായ റെനീക്കും ആലീസക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

എന്നാൽ ഈ മറുപടിയൊന്നും പോരായിരുന്നു ഒരു വിഭാഗം ആളുകൾക്ക്. നടിക്കെതിരെ രൂക്ഷമായ ട്രോളുകളും പരിഹാസങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന ഗോസിപ്പ് വാർത്തകൾക്ക് തക്ക മറുപടി നൽകുകയാണ് സുസ്മിത സെൻ. താൻ വളരെ സുഖകരമായി ഇരിക്കുന്നുവെന്നും അഭ്യുദയകാംക്ഷികളുടേയും പ്രിയപ്പെട്ടവരുടേയും സ്നേഹവും പിന്തുണയും ഇഷ്ടമാണെന്നും ഇനിയും തുടർന്നുണ്ടാവണമെന്നും നടി മറുപടിയായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നമുക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം ദയനീയവും അസന്തുഷ്ടവുമായി മാറുന്നുവെന്ന് കാണുന്നത് ഹൃദയഭേദകമാണ്. എനിക്ക് അറിയാത്തവർ, ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ, തന്റെ സുഹൃത്തുക്കൾ അല്ലാത്തവർ, ഞാൻ കണ്ടിട്ടില്ലാത്ത പരിചയക്കാരും എന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള കഥകൾ പങ്കിടുന്നു- സുസ്മിത പൂളിൽ നിൽക്കുന്ന ചിത്രത്തിനോടൊപ്പം കുറിച്ചു.

'ഗോൾഡ് ഡിഗർ' എല്ലാ വഴികളിലൂടെയും ധനസമ്പാദനം നടത്തുന്നു. ഞാൻ സ്വർണ്ണത്തേക്കാൾ എല്ലായ്‌പ്പോഴും (പ്രശസ്‌തമായി) ഇഷ്ടപ്പെടുന്നത് വജ്രങ്ങളാണ്. അത് ഞാൻ എപ്പോഴും വാങ്ങുന്നു.

എന്റെ അഭ്യുദയകാംക്ഷികളുടേയും പ്രിയപ്പെട്ടവരുടേയും സ്നേഹവും പിന്തുണയും ഇനിയും ഞാൻ ഇഷ്ടപ്പെടുന്നു.

ദയവായി അറിയുക, നിങ്ങളുടെ സുഷ് പൂർണ്ണമായും സുഖമായിരിക്കുന്നു. കാരണം ഞാൻ ഒരിക്കലും കടമെടുത്ത അംഗീകാരത്തിന്റെയും കരഘോഷത്തിന്റെയും ക്ഷണികമായ വെളിച്ചത്തിൽ ജീവിച്ചിട്ടില്ല. ഞാൻ സൂര്യനാണ്. എന്റെ അസ്തിത്വത്തിലും മനസ്സാക്ഷിയിലും തികച്ചും കേന്ദ്രീകരിച്ചിരിക്കുന്നു," സുസ്മിത സെൻ കുറിച്ചു.

Tags:    
News Summary - Sushmita Sen Break silence About Her And Lalit Modi's Gossip Dating News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.