ആസിഫ് അലി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രം മേയ് എട്ടിനാണ് തിയറ്ററുകളിൽ എത്തിയത്. ആസിഫ് അലി ആരാധകർ ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം ഒ.ടി.ടിയിലെത്താനൊരുങ്ങുകയാണ്.
ഒരു യുവാവും ഒരു കുട്ടിയും തമ്മിലുള്ള തികഞ്ഞ ആത്മബന്ധത്തിന്‍റേയും സൗഹൃദത്തിന്‍റേയും കഥയാണ് സർക്കീട്ട്. ആസിഫ് അലിയും ബാലതാരം ഓർസാനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്ററുകളിൽ എത്തി ഏകദേശം നാല് മാസങ്ങൾക്ക് ശേഷം ഡിജിറ്റൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സർക്കീട്ട്. ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം മനോരമ മാക്സ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബർ 26ന് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് പ്ലാറ്റ്‌ഫോം സ്ഥിരീകരിച്ചു.
ദീപക് പറമ്പോൾ, ദിവ്യ പ്രഭ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ സ്വാതി ദാസ് പ്രഭു, സിൻസ് ഷാൻ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വൻവിജയങ്ങൾ നേടിയ കിഷ്ക്കിന്താകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം ആസിഫ് അലിനായകനായ ചിത്രമാണ് സർക്കീട്ട്.
തമറിന്‍റെ രണ്ടാമത്തെ ചിത്രമാണിത് സർക്കീട്ട്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ ആയിരുന്നു ആദ്യ ചിത്രം. അജിത് വിനായക ഫിലിംസാണ് സർക്കീട്ടിന്‍റെ നിർമാണം. സംഗീതം ഗോവിന്ദ് വസന്തയാണ്. ഛായാഗ്രഹണം അയാസ് ഹസ്സനും എഡിറ്റിങ് സംഗീത് പ്രതാപും നിർവഹിച്ചു. ചിത്രീകരണം പൂർണമായും യു.എ.ഇയിലാണ് നടന്നത്.
കലാസംവിധാനം - വിശ്വന്തൻ അരവിന്ദ്. കോസ്റ്റ്യും ഡിസൈൻ - അർഷാദ് ചെറുകുന്ന്. മേക്കപ്പ് - സുധി. നിശ്ചല ഛായാഗ്രഹണം - എസ്. ബി.കെ. ഷുഹൈബ്. പ്രൊജക്റ്റ് ഡിസൈൻ - രഞ്ജിത്ത് കരുണാകരൻ എന്നിവരാണ്. ചിത്രം ഏപ്രിലിൽ തിയറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പോസ്റ്റ്-പ്രൊഡക്ഷൻ കാലതാമസം മൂലവും മറ്റ് പ്രധാന മലയാള റിലീസുകളുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനുമായി റിലീസ് മേയിലേക്ക് മാറ്റിവെക്കുകയായിരുന്നു.
ആദ്യ ദിവസം തന്നെ ചിത്രം ലോകമെമ്പാടുമായി ഏകദേശം 41 ലക്ഷം നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്ന് 37 ലക്ഷം നേടി. രണ്ട് ദിവസത്തെ ആകെ കലക്ഷൻ 77 ലക്ഷമായിരുന്നു. മേയ് 19ലെ കണക്കനുസരിച്ച് ചിത്രം കേരള ബോക്സ് ഓഫിസിൽ നിന്ന് 2.15 കോടി നേടിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.