അമ്മയും ആദ്യ ഭാര്യയും മരിച്ചത് കാൻസർ ബാധിച്ച്; കീമോ ചെയ്യാൻ താൽപ്പര്യമില്ലായിരുന്നു -സഞ്ജയ് ദത്ത്

ന്റെ കാൻസർ ദിനങ്ങളെ കുറിച്ച് നടൻ സഞ്ജയ് ദത്ത്. കീമോ തെറാപ്പി ചെയ്യാൻ താൽപര്യമില്ലായിരുന്നെന്നും മരിക്കാനാണ് വിധിയെങ്കിൽ അങ്ങനെ തന്നെ സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്നതായും നടൻ പറഞ്ഞു.  അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

“എനിക്ക് കീമോതെറാപ്പിക്ക് താൽപ്പര്യമില്ലയിരുന്നു. മരിക്കാനാണ് വിധിയെങ്കിൽ ഞാൻ മരിക്കും. എനിക്ക് ചികിത്സ ആവശ്യമില്ലെന്ന് സഹോദരി പ്രിയയോട് പറഞ്ഞു'- സഞ്ജയ് ദത്ത് വ്യക്തമാക്കി. നടന്റെ അമ്മ നർഗീസും ആദ്യ ഭാര്യ റിച്ചാ ശർമയും കാൻസർ ബാധിച്ചായിരുന്നു മരിച്ചത്. അഭിമുഖത്തിൽ ഇക്കാര്യവും നടൻ ഓർമിച്ചു.

രൺബീർ കപൂർ ചിത്രമായ ഷംഷേര‍യുടെ ചിത്രീകരണത്തിനിടെയാണ് ശ്വാസകോശ അർബുദം കണ്ടെത്തുന്നത്. എന്നാൽ ഷൂട്ടിങ്ങിൽ സജീവമായിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു കെജിഎഫ് 2 ലെ ആക്ഷൻ രംഗങ്ങൾ  ചിത്രീകരിച്ചത്. രോഗ മുക്തി നേടിയതിന് ശേഷം വീണ്ടും സിനിമയിൽ  സജീവമായിട്ടുണ്ട്. ഷംഷേരയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ലോകേഷ് കന​ഗരാജ് -വിജയ് ചിത്രത്തിൽ വില്ലനായി എത്തുന്നത്  സഞ്ജയ് ദത്ത് ആണ്.

Tags:    
News Summary - Sanjay Dutt Opens Up why he wished no treatment but death when diagnosed with cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.