രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രമായിരുന്നു അനിമൽ. 2023ൽ ഇറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടായെങ്കിലും വന്‍ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നു. വൈലൻസിന്റെ അതിപ്രസരം, 18 പ്ലസ് നിറഞ്ഞ രംഗങ്ങള്‍, സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തുടങ്ങി നിരവധി വിമർശനങ്ങളാണ് ചിത്രം നേരിട്ടത്. എന്നാൽ അനിമലിനെ വിമർശിച്ചവർ രൺബീറിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് ചെയ്യുന്നത്. ചിത്രത്തിന്‍റെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു.
സിനിമാ മേഖലയിലെ ആളുകൾ പോലും ആനിമലിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതേ ആളുകളെല്ലാം രണ്‍ബീര്‍ സിനിമയിൽ തകര്‍ത്തുവെന്നാണ് പറഞ്ഞത്. എനിക്ക് രണ്‍ബീറിനോട് വ്യക്തിപരമായി അസൂയയൊന്നുമില്ല, പക്ഷേ എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ ഈ വൈരുദ്ധ്യം എനിക്ക് മനസിലാകുന്നില്ല. ഇവര്‍ക്കെല്ലാം നാളെയും രണ്‍ബീറിനൊപ്പം അഭിനയിക്കുകയും ജോലി ചെയ്യുകയും വേണം. അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ പിന്നെ അത് അത്ര എളുപ്പമായിരിക്കില്ലെന്ന് അറിയുന്നതത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും വാങ്ക പറഞ്ഞു. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വാങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്.
ഞാന്‍ ഈ മേഖലയില്‍ പുതിയ ആളാണ്. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരു സിനിമ മാത്രം ചെയ്യുന്ന ഒരാള്‍. എനിക്കെതിരെ ഇവര്‍ക്ക് എന്തും പറയാം. എന്നാല്‍, അടിക്കടി സിനിമ ചെയ്യുന്ന ഒരാള്‍ക്കെതിരെ അവരാരും ഒരിക്കലും വിമര്‍ശനം ഉന്നയിക്കില്ല. സീനിയോരിറ്റി പോലെയാണ് എനിക്കിത് തോന്നുന്നത്. മൂന്ന് ഭാഗങ്ങളായി അനിമൽ നിർമിക്കാനായിരുന്നു പ്ലാൻ. രണ്ടാം ഭാഗത്തിന്റെ പേര് അനിമൽ പാർക്ക് എന്നാണ്. ഞാൻ വളരെ ആവേശത്തിലാണിപ്പോൾ. കാരണം നായകനും വില്ലനുമായി എനിക്കിപ്പോൾ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയും. വാങ്ക പറഞ്ഞു.
അതേസമയം രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. നൂറ് കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഏകദേശം 915.53 കോടിയോളം രൂപയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. തെന്നിന്ത്യൻ നടി രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.