പരീക്ഷണ ചിത്രങ്ങളിൽ അഭിനയിക്കുക എന്നത് മമ്മൂട്ടിക്ക് അത്ര പുതുമയുള്ള കാര്യമല്ല. മികച്ച പ്രകടനവും ധീരമായ ചലച്ചിത്ര തെരഞ്ഞെടുപ്പുകളും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നു. ഇത്തരത്തിൽ മലയാള ചലച്ചിത്ര വ്യവസായത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ വഴികാട്ടിയായും മമ്മൂട്ടി നിലകൊള്ളുന്നു. എ.കെ. ലോഹിതദാസ്, ബ്ലെസി, ലാൽ ജോസ്, അമൽ നീരദ്, വൈശാഖ്, ആഷിഖ് അബു, മാർട്ടിൻ പ്രക്കാട്ട്, ഹനീഫ് അദേനി എന്നിവരുൾപ്പെടെ നിരവധിപ്പേരുടെ അരങ്ങേറ്റമാണ് അവയിൽ ഏറ്റവും ശ്രദ്ധേയം. മമ്മൂട്ടി ഇതുവരെ പരീക്ഷിച്ചതിൽ വെച്ച് ഏറ്റവും അപകടകരമായ ചിത്രങ്ങളിലൊന്നായിട്ടാണ് രാജമാണിക്യം വിലയിരുത്തപ്പെടുന്നത്.
ബെല്ലാരി രാജ എന്ന കഥാപാത്രം, വിഷലിപ്തമായ പുരുഷത്വത്തിൽ മുങ്ങിയ പരുക്കൻ പുരുഷന്മാരായി നായകനെ അവതരിപ്പിക്കുന്ന പരമ്പരാഗത രീതികളെ ധിക്കരിച്ചു. രാജമാണിക്യം സംവിധാനം ചെയ്തത് നവാഗതനായ അൻവർ റഷീദ് ആണ്. അൻവർ മമ്മൂട്ടിയെ ഇതുവരെ കാണാത്ത രൂപത്തിൽ അവതരിപ്പിച്ചു എന്നതു മാത്രമല്ല, സിനിമകളിൽ മറ്റെന്തിനേക്കാളും സൂക്ഷ്മതക്ക് മുൻഗണന നൽകുന്ന മലയാളി പ്രേക്ഷകർക്ക് അദ്ദേഹം അഭൂതപൂർവമായ, അതിശക്തനായ നായകനെ പരിചയപ്പെടുത്തുകയും ചെയ്തു.
രാജമാണിക്യത്തിൽ മമ്മൂട്ടി
രാജമാണിക്യത്തിൽ പ്രധാന വേഷം ചെയ്ത നടൻ റഹ്മാൻ പോലും ആദ്യം കരുതിയത് ചിത്രം വിജയിക്കില്ലെന്നാണ്. അദ്ദേഹത്തെപ്പോലെ തന്നെ, ബാക്കിയുള്ള അഭിനേതാക്കൾക്കും സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. തമിഴ് സിനിമകളോട് സാമ്യമുള്ളതിനാലാണ് ചിത്രം വിജയിക്കില്ലെന്ന ഉറച്ച ധാരണ പലർക്കും ഉണ്ടായിരുന്നത്. ചിത്രം വലിയ വിജയമാകുമെന്ന് ഉറപ്പുണ്ടായിരുന്ന ഒരേയൊരു വ്യക്തി മമ്മൂട്ടി മാത്രമായിരുന്നെന്ന് റഹ്മാൻ ഒരിക്കൽ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. മമ്മൂട്ടിയുടെ പ്രതീക്ഷ തെറ്റിക്കാതെ രാജമാണിക്യം അതുവരെ ഇൻഡസ്ട്രി കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി.
മുമ്പ് മലയാള സിനിമയിൽ ഹാസ്യത്തിനായി മാത്രം ഉപയോഗിച്ചിരുന്ന തിരുവനന്തപുരം ഭാഷയിലാണ് രാജമാണിക്യത്തിലെ നായകൻ സംസാരിച്ചത്. വസ്ത്രധാരണത്തിലും രാജമാണിക്യം മുഖ്യധാരാ മലയാള നായകന്മാരുടെ എല്ലാ പാരമ്പര്യങ്ങളെയും പൂർണമായും തകർത്തു. 2.30 കോടി രൂപയുടെ ബജറ്റിൽ നിർമിച്ച ചിത്രം 25 കോടി രൂപ കലക്ഷൻ നേടി. ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമാണ് രാജമാണിക്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ അതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായ മോഹൻലാലിന്റെ നരസിംഹത്തിന്‍റെ (2000) റെക്കോർഡ് രാജമാണിക്യം തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.