കൊച്ചി: തിയറ്ററുകൾ ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതിയായെങ്കിലും തുറക്കില്ലെന്ന് ഉടമ സംഘടനകൾ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഫിലിം ചേംബർ യോഗം ബുധനാഴ്ചയും ഫിയോകിേൻറത് ചൊവ്വാഴ്ചയും ചേരും. തുറക്കാൻ അനുമതി നൽകിെയങ്കിലും ഇതുസംബന്ധിച്ച മറ്റു ചെലവുകളോ സാമ്പത്തികാനുകൂല്യങ്ങളോ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് തുറക്കേണ്ടെന്ന തീരുമാനത്തിൽ ഇവരെ എത്തിച്ചത്.
അമ്പതുശതമാനം കാണികളെ മാത്രം ഉൾപ്പെടുത്തി പ്രദർശനം നടത്താനാണ് അനുമതി. ഇത് വലിയ സാമ്പത്തികബാധ്യത വരുത്തുമെന്ന് തിയറ്റർ ഉടമകൾ ചൂണ്ടിക്കാട്ടി. ഒരുവർഷത്തോളം പ്രവർത്തനരഹിതമായിട്ടും നൽകേണ്ടിവന്ന വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കുന്ന യോഗങ്ങൾക്കുശേഷമേ തിയറ്റർ തുറക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.